ആറരവര്‍ഷത്തിനിടെ വിറ്റത് 365 മൃതദേഹങ്ങള്‍ ‍; ഒരു മൃതദേഹത്തിന് 40,000 രൂപ

മരിച്ചാലും മനുഷ്യന് പൊന്നുംവില

ആലപ്പുഴ| AISWARYA| Last Updated: ശനി, 16 ഡിസം‌ബര്‍ 2017 (08:16 IST)
മൃതദേഹങ്ങള്‍ക്ക് ഇന്ന് ആവശ്യക്കാരേറെയാണ്. സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ കൂടുതലായി വന്നതോടെ കുട്ടികളുടെ പഠനാവശ്യത്തിന് മൃതദേഹങ്ങളുടെ ആവശ്യം കൂടി എന്ന് പറയുന്നതാകും ശരി. സംസ്ഥാനത്ത് എറണാകുളം ജനറല്‍ ആസ്​പത്രിയാണ് മൃതദേഹ വില്‍പ്പനയില്‍ മുന്നിലെന്നാണ് പുറത്ത് വരുന്ന വിവരം.

2011 മുതല്‍ 2017 ജൂലായ് 31 വരെയുള്ള വര്‍ഷത്തിനിടെ 395 മൃതദേഹങ്ങള്‍ ഇവര്‍ വിറ്റു. ഇക്കാലയളവില്‍ മൃതദേഹം വിറ്റതില്‍ 1.49 കോടി രൂപ ജനറല്‍ ആസ്​പത്രിക്ക് ലഭിച്ചു. മൃതദേഹം വിറ്റതിലൂടെ ലഭിക്കുന്ന തുക എങ്ങനെ ചെലവഴിക്കണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങളൊന്നുമില്ല. അതുകൊണ്ട് തന്നെ മോര്‍ച്ചറി ആവശ്യങ്ങള്‍ക്കാണ് ഈ പണം ഉപയോഗിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :