അനുബന്ധ വാര്‍ത്തകള്‍
- സ്വകാര്യബസുകൾക്ക് ഇനി ഏത് റൂട്ടിലും ഓടാം, വേണ്ടത് ലൈസൻസ് മാത്രം പെർമിറ്റ് ആവശ്യമില്ല
- യുവതിയെ ഭീഷണിപ്പെടുത്തി നവജാത ശിശുവിനെ വിറ്റു, സർക്കാർ ഡോക്ടറും നഴ്സുമാരും ആറസ്റ്റിൽ
- അയോധ്യയിലെ സരയു നദിയിൽ 'രാമയൺ ക്രൂയിസ്' സർവീസ് തുടങ്ങാൻ കേന്ദ്ര സർക്കാർ
- കർഷകനേതാക്കളുമായി കേന്ദ്രസർക്കാർ നടത്തിയ ചർച്ച പരാജയം, സമരം തുടരുമെന്ന് കർഷകർ
- ഇന്ത്യയിലെ കർഷകരുടെ സ്ഥിതി ആശങ്കാജനകമെന്ന് ജസ്റ്റിൻ ട്രൂഡോ, ട്രൂഡോയുടെ അറിവില്ലായ്മയെന്ന് കേന്ദ്ര സർക്കാർ
ക്രിസ്‌മസ് കിറ്റുകളുടെ വിതരണം നാളെ മുതൽ; വെളിച്ചെണ്ണ ഉൾപ്പടെ 9 ഉത്‌പന്നങ്ങൾ ലഭിക്കുക 88.92 ലക്ഷം കാർഡുടമകൾക്ക്
സൗജന്യ ക്രിസ്‌മസ് കിറ്റുകളുടെ വിതരണം നാളെ മുതൽ ആരംഭിക്കും. കൊവിഡ് ദുരിതാശ്വാസത്തിന്റെ ഭാഗമായി സർക്കാർ സൗജന്യമായി നൽകുന്ന കിറ്റ് ക്രിസ്‌മസ് കിറ്റായാണ് ഇത്തവണ നൽകുന്നത്. കടല,പഞ്ചസാര,നുറുക്ക് ഗോതമ്പ്,വെളിച്ചെണ്ണ,മുളകുപോടി,ചെറുപയർ,തുവരപരിപ്പ്,തേയില,ഉഴുന്ന്,തുണി സഞ്ചി എന്നിവയടങ്ങുന്നതാണ് ക്രിസ്‌മസ് കിറ്റ്.
482 കോടി രൂപയാണ് ക്രിസ്‌മസ് കിറ്റിനായി ചിലവിടുന്നത്. സെപ്‌റ്റംബർ,ഒക്‌ടോബർ,നവംബർ മാസങ്ങളിൽ 368 കോടി രൂപ വീതമായിരുന്നു സൗജന്യ ഭക്ഷ്യ കിറ്റ് വിതരണത്തിനായി ചിലവഴിച്ചിരുന്നത്. ഇത്തവണ ബജറ്റ് വിഹിതത്തിൽ നിന്നാണ് കിറ്റിനായി പണം ചെലവഴിച്ചിരിക്കുന്നത്. 88.92 ലക്ഷം കാർഡുടമകൾക്കാണ് ഭക്ഷ്യകിറ്റ് ലഭിക്കുക.