അനുബന്ധ വാര്‍ത്തകള്‍
- കേസ് ഒതുക്കിത്തീര്‍ക്കാന്‍ കൈക്കൂലി: പോലീസുകാരന് സസ്പെന്‍ഷനില്‍
- ബാർക്കോഴ കേസിൽ തെളിവായി ഹാജരാക്കിയത് വ്യാജ സിഡി: ബിജു രമേശിനെതിരെ തുടർനടപടിയ്ക്ക് ഉത്തരവ്
- കൈക്കൂലി: വെഹിക്കിള്‍ ഇന്‍സ്പെക്ടറെ ഓടിച്ചിട്ടു പിടിച്ചു
- പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
- ചെന്നിത്തലയ്ക് കോഴ നൽകി എന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുന്നു; ബാറുടമകൾ 27.79 കോടി പിരിച്ചെന്ന വിജിലൻസ് റിപ്പോർട്ട് പുറത്തുവിട്ട് ബിജു രമേശ്
കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസര്‍ അറസ്റ്റില്‍
കണ്ണൂര്‍: പിന്തുടര്ച്ച അവകാശ സര്‍ട്ടിഫിക്കറ്റ് നല്കാന് നിര്‍ബന്ധപൂര്‍വം കൈക്കൂലി ആവശ്യപ്പെട്ടു വാങ്ങിയ വില്ലേജ് ഓഫീസര്‍ അറസ്റ്റിലായി. തളിപ്പറമ്പ് പട്ടുവം വില്ലേജ് ഓഫീസര്‍ ജസ്റ്റസ്റ് ബഞ്ചമിനാണ് അറസ്റ്റിലായത്.
പട്ടുവം സ്വദേശി പ്രകാശനില്‍ നിന്നാണ് 2000 രൂപ കൈക്കൂലി വാങ്ങി ജസ്റ്റസ് ബഞ്ചമിന് പിടിയിലായത്. കഴിഞ്ഞ മാസമായിരുന്നു പ്രകാശന് പിന്തുടര്ച്ച സര്‍ട്ടിഫിക്കറ്റിനായി പട്ടുവം വിലേജ് ഓഫീസില്‍ അപേക്ഷ നല്‍കിയത്. എന്നാല്‍ സര്‍ട്ടിഫിക്കറ്റു നല്‍കാതെ വൈകിപ്പിക്കുകയും ഇത് നല്കണമെങ്കില് 5000 രൂപ കൈക്കൂലി നല്‍കണമെന്നും ഓഫീസര്‍ പറഞ്ഞു. അവസാനം വിലപേശലില്‍ ഇത് 2000 ആയി കുറഞ്ഞു.
എന്നാല്‍ ഈ വിവരം പ്രകാശന് വിജിലന്‍സില്‍ അറിയിച്ചു. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നല്കിയ രണ്ടായിരം രൂപയുമായി മുന്‍ തീരുമാനപ്രകാരം കഴിഞ്ഞ ദിവസം രാവിലെ പ്രകാശന് വില്ലേജ് ഓഫീസിലെത്തി. തുക കൈമാറുന്നതിനിടെ വില്ലേജ് ഓഫീസര്‍ പിടിയിലുമായി. പിടിയിലായ വില്ലേജ് ഓഫീസറെ രണ്ടാഴ്ചത്തേക്ക് തലശേരി വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്തു.