അനുബന്ധ വാര്‍ത്തകള്‍
- ഇന്ത്യ 'എ' ടീമിനോട് പോലും ജയിക്കാൻ ഓസ്ട്രേലിയയ്ക്ക് സാധിക്കുന്നില്ല: വിമര്‍ശനവുമായി പോണ്ടിങ്ങ്
- ആലപ്പുഴയില്‍ കൊവിഡ് വാക്സിനേഷന് നടന്നത് ഒന്‍പത് കേന്ദ്രങ്ങളില്‍
- 'അവരുടെ വലിയ സംഭാവനകൾ കാരണമാണ് എന്റെ ക്യാപ്റ്റൻസി മികച്ചതായി തോന്നിയത്'
- കിഫ്ബിയ്ക്ക് എതിരായ സിഎജി റിപ്പോർട്ട്: അടിയന്തര പ്രമേയത്തിന് അനുമതി
- കെവി തോമസ് കോൺഗ്രസ്സ് വിട്ടേയ്ക്കും എന്ന് റിപ്പോർട്ടുകൾ, എറണാകുളത്ത് മത്സരിയ്ക്കാൻ സാധ്യത
ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി: ജാഗ്രതാ നിർദേശം
ആലപ്പുഴ: കേരളത്തിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കൈനകരിയിൽ താറാവുകൾ ഉൾപ്പടെ അഞ്ഞൂറോളം പക്ഷികൾ ചത്തത് പക്ഷിപ്പനി ബാധിച്ചാണെന്ന് കണ്ടെത്തി. സാംപിളുകൾ ഭോപ്പാലിലെ ഹി സെക്യൂരിറ്റി അനിമൽ ഡിസീസ് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി മൂലമാണ് ഇവ ചത്തത് എന്ന് സ്ഥിരീകരിച്ചത്. ഇതോടെ പ്രദേശത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. കൈനകരിയിൽ മാത്രം 700 താറാവുകളെയും, 1,600 കോഴികളെയും നശിപ്പിയ്ക്കേണ്ടിവരും എന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക്. ഈ മാസം തുടക്കത്തിൽ കോട്ടയം ആലപ്പുഴ ജില്ലകളിൽ രോഗം സ്ഥിരീകരച്ചിരുന്നു. ആലപ്പുഴ കുട്ടനാണ് പ്രദേശത്തും, കോട്ടയം നീണ്ടൂരുമാണ് പക്ഷിപ്പനി തുടക്കത്തിൽ സ്ഥിരീകരിച്ചത്. തുടർന്ന് ഈ പ്രദേശങ്ങളിൽ ആയിരക്കണക്കിന് വളർത്തുപക്ഷികളെ നശിപ്പിച്ചിരുന്നു.