ബാർ കോഴ: സർക്കാർ ഇന്ന് അപ്പില്‍ നല്‍കും, മുഖ്യമന്ത്രി അഡ്വക്കേറ്റ് ജനറലിനെ കണ്ടു

ബാർ കോഴ , കെഎം മാണി , ഉമ്മന്‍ചാണ്ടി , വിജിലൻസ് കോടതി
തിരുവനന്തപുരം| jibin| Last Modified വെള്ളി, 30 ഒക്‌ടോബര്‍ 2015 (08:55 IST)
ബാർ കോഴക്കേസിൽ ധനമന്ത്രി കെഎം മാണിക്കെതിരെ തുടരന്വേഷണത്തിന് തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകും. ഹൈക്കോടതിയിൽ ഇന്നു തന്നെ റിവിഷൻ ഹർജി നൽകാനാണ് സർക്കാർ നീക്കം. അതേസമയം, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഡ്വക്കേറ്റ് ജനറലുമായി കൂടിക്കാഴ്‌ച നടത്തുകയാണ്.

ബാർ കോഴക്കേസിൽ തുടരന്വേഷണം നടത്താൻ നിർദ്ദേശം നൽകിയ കോടതി വിധി റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകുക. വിജിലൻസ് ഡയറക്ടർക്ക് എതിരായ പരാമർശം നീക്കണമെന്നും സർക്കാർ ആവശ്യപ്പെടും.

കേസിൽ വിജിലൻസ് ഡയറക്ടർ ഇടപെട്ടതിൽ തെറ്റില്ലെന്നാണ് സർക്കാരിന്റെ നിലപാട്. കുറ്റപത്രം സമർപ്പിക്കും മുമ്പേ പ്രഥമദൃഷ്ട്യാ തെളിവ് ഉണ്ടെന്ന് പറഞ്ഞത് തെറ്റാണെന്നും സർക്കാർ കോടതിയെ അറിയിക്കും. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തുവന്ന സാഹചര്യത്തില്‍ കോടതിയില്‍ അപ്പീല്‍ നല്‍കി അത് കോടതി തള്ളുമോ എന്ന ഭയം സര്‍ക്കാരിനുണ്ട്. അങ്ങനെ വന്നാല്‍ സര്‍ക്കാരിന് അത് ഇരട്ടപ്രഹരമായി മാറുമെന്നതിനാല്‍ സർക്കാരിന് വേണ്ടി വിജിലൻസ് ആവും ഹൈക്കോടതിയെ സമീപിക്കുക.

മാണിക്കെതിരായ ബാർകോഴക്കേസ് അവസാനിപ്പിക്കാൻ അനുമതി തേടി വിജിലൻസ് സമർപ്പിച്ച അന്തിമ റിപ്പോർട്ട് വിജിലൻസ് പ്രത്യേക കോടതി തള്ളുകയായിരുന്നു. കേസിൽ തുടരന്വേഷണം നടത്താനും. നിലവിലെ വിജിലന്‍‌സ് റിപ്പോര്‍ട്ട് കോടതി മരിവിക്കുകയും ചെയ്‌തു. ജഡ്‌ജി ജോൺ കെ ഇല്ലിക്കാടനാണ് ഉത്തരവിട്ടത്.

മാണിക്കെതിരായ ബാര്‍ കോഴ കേസ് അന്വേഷിച്ച എസ് പി സുകേശന്‍ തന്നെ തുടര്‍ അന്വേഷണം നടത്തണം.
മാണിക്കെതിരെയുള്ള ആരോണങ്ങൾക്ക് പ്രഥമദൃഷ്ടിയാൽ നിലനിൽക്കുന്നതാണ്. അന്വേഷണത്തിൽ ഇടപെടാൻ വിജിലൻസ് ഡയറക്ടർക്ക് അധികാരമില്ല. ഡയറക്ടറുടെ നടപടികൾ തെറ്റ്. ശബ്ദരേഖയടക്കം എല്ലാ തെളിവുകളും സമഗ്രമായി പരിശോധിക്കണമെന്നും കോടതി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :