പ്രതിഷേധം ഭയന്ന് മാണി പൊതുപരിപാടികൾ റദ്ദാക്കി തുടങ്ങി

ബാർ കോഴക്കേസ് , സിപിഎം , വിജിലൻസ് കേസ് , ഉമ്മൻചാണ്ടി , കെഎം മാണി
കോഴിക്കോട്| jibin| Last Modified വെള്ളി, 30 ഒക്‌ടോബര്‍ 2015 (09:44 IST)
ബാർ കോഴക്കേസിൽ ധനമന്ത്രി കെഎം മാണിക്കെതിരെ തുടരന്വേഷണത്തിന് തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ മാണി പങ്കെടുക്കേണ്ടിയിരുന്ന നാലു പൊതുപരിപാടികൾ റദ്ദാക്കി. ഇടുക്കി ജില്ലയിലെ പരിപാടികളാണ് പ്രതിഷേധം ഭയന്ന് റദ്ദാക്കിയത്.

പരിപാടികളില്‍ പങ്കെടുത്താല്‍
പ്രതിപക്ഷം പ്രതിഷേധവുമായി എത്തുമെന്ന തോന്നലാണ് മാണിയെ പൊതുപരിപാടികളില്‍ നിന്ന് പിന്തിരിപ്പിച്ചത്.
ഹസ്യാന്വേഷണ വിഭാഗത്തിന്റെ നിർദേശത്തെ തുടർന്നാണ് തീരുമാനം. വരും ദിവസങ്ങളിലും നടക്കാനിരിക്കുന്ന പൊതു പരിപാടികളില്‍ നിന്ന് മാണി വിട്ടുനില്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, മാണിക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ ശക്തമാക്കാന്‍ ഇടത് പക്ഷം തീരുമാനിച്ചു. സംസ്ഥാനത്തെ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് ഇന്ന് വൈകിട്ട് പ്രക്ഷോഭം നടത്തും. കൂടുതല്‍ സമരപരിപാടികള്‍ ആലോചിക്കുന്നതായി പ്രതിപക്ഷം വ്യക്തമാക്കി.

ബാർ കോഴക്കേസിൽ ധനമന്ത്രി കെഎം മാണിക്കെതിരെ തുടരന്വേഷണത്തിന് തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ കോടതി വിധിക്കെതിരെ സർക്കാർ ഇന്ന് അപ്പീൽ നൽകും. ഹൈക്കോടതിയിൽ ഇന്നു തന്നെ റിവിഷൻ ഹർജി നൽകാനാണ് സർക്കാർ നീക്കം. ഇതിനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഡ്വക്കേറ്റ് ജനറലുമായി കൂടിക്കാഴ്‌ച നടത്തി.

ബാർ കോഴക്കേസിൽ തുടരന്വേഷണം നടത്താൻ നിർദ്ദേശം നൽകിയ കോടതി വിധി റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകുക. വിജിലൻസ് ഡയറക്ടർക്ക് എതിരായ പരാമർശം നീക്കണമെന്നും സർക്കാർ ആവശ്യപ്പെടും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :