101തവണ അന്വേഷണം നേരിടാമെന്ന് പറഞ്ഞ മാണിയെന്തിന് അപ്പീൽ നൽകണം: കോടിയേരി

   ബാർ കോഴക്കേസ് , സിപിഎം , വിജിലൻസ് കേസ് , ഉമ്മൻചാണ്ടി , കെഎം മാണി
കോഴിക്കോട്| jibin| Last Modified വെള്ളി, 30 ഒക്‌ടോബര്‍ 2015 (09:28 IST)
ബാർ കോഴക്കേസിൽ ധനമന്ത്രി കെഎം മാണിക്കെതിരെ തുടരന്വേഷണത്തിന് തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകാന്‍ ഒരുങ്ങുന്നതിനെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്ത്.

കേസില്‍ അപ്പീൽ കൊടുക്കാനുള്ള ശ്രമം പരിഹാസ്യമാണ്. 101 തവണ അന്വേഷണം നേരിടാമെന്ന് പറഞ്ഞ മാണിയെന്തിന് അപ്പീൽ നൽകണം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടപെട്ടില്ലെങ്കിൽ ഗവർണർ ഇടപെട്ട് മാണിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെടുമെന്നും കോടിയേരി പറഞ്ഞു.

അഴിമതി നിരോധനനിയമം ഉമ്മൻചാണ്ടി സർക്കാർ പിച്ചിചീന്തി. വിജിലൻസ് കേസിൽ പ്രതിയായാൽ സസ്‌പെൻഡ് ചെയ്യാറുണ്ടെന്നും മാണിയുടെ കാര്യത്തിൽ രണ്ടു നീതിയാണ് നടപ്പാക്കുന്നതെന്നും കോടിയേരി പറഞ്ഞു. മാണിയുടെ കാര്യത്തിൽ രണ്ടു നീതിയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മാണി പങ്കെടുക്കേണ്ടിയിരുന്ന നാലു പൊതുപരിപാടികൾ റദ്ദാക്കി. ഇടുക്കി ജില്ലയിലെ പരിപാടികളാണ് പ്രതിഷേധം ഭയന്ന് റദ്ദാക്കിയത്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിർദേശത്തെ തുടർന്നാണ് തീരുമാനം. പ്രതിപക്ഷം പ്രതിഷേധവുമായി എത്തുമെന്ന തോന്നലാണ് മാണിയെ പൊതുപരിപാടികളില്‍ നിന്ന് പിന്തിരിപ്പിച്ചത്.

അതേസമയം, ബാർ കോഴക്കേസിൽ ധനമന്ത്രി കെഎം മാണിക്കെതിരെ തുടരന്വേഷണത്തിന് തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകും. ഹൈക്കോടതിയിൽ ഇന്നു തന്നെ റിവിഷൻ ഹർജി നൽകാനാണ് സർക്കാർ നീക്കം. ഇതിനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഡ്വക്കേറ്റ് ജനറലുമായി കൂടിക്കാഴ്‌ച നടത്തി.

ബാർ കോഴക്കേസിൽ തുടരന്വേഷണം നടത്താൻ നിർദ്ദേശം നൽകിയ കോടതി വിധി റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകുക. വിജിലൻസ് ഡയറക്ടർക്ക് എതിരായ പരാമർശം നീക്കണമെന്നും സർക്കാർ ആവശ്യപ്പെടും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :