പുനലൂർ പാസഞ്ചറിൽ യുവതിക്ക് നേരെ ആക്രമണം,ആഭരണങ്ങൾ കവർന്നു, തലയ്‌ക്ക് പരിക്ക്

പ്രദീകാത്മക ചിത്രം
അഭിറാം മനോഹർ| Last Updated: ബുധന്‍, 28 ഏപ്രില്‍ 2021 (14:30 IST)
ഓടികൊണ്ടിരിക്കുന്ന പാസഞ്ചർ ട്രെയിനിൽ നിന്നും യുവതിക്ക് അജ്ഞാതന്റെ ആക്രമണം. ഗുരുവായൂർ-പുനലൂർ പാസഞ്ചറിൽ രാവിലെ 10 മണിയോടെയാണ് മുളന്തുരുത്തി സ്വദേശിനിയായ യുവതിക്ക് നേരെ ആക്രമണമുണ്ടായത്. പെൺകുട്ടിയെ എറണാകുളം മെഡിക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചെങ്ങനൂരിൽ ജോലിക്ക് പോകാനായി മുളന്തുരുത്തിയിൽ നിന്നാണ് ‌യുവതി ട്രെയിനിൽ കയറിയത്. കമ്പാർട്ട്മെന്റിൽ യുവതി മാത്രമാണ് ഉണ്ടായിരുന്നത്. ഈ സമയം കമ്പാർട്ട്‌മെന്റിലെ വാതിലുകൾ അടച്ചശേഷം അജ്ഞാതൻ കയ്യിലുണ്ടായിരുന്ന സ്ക്രൂഡ്രൈവർ കാണിച്ച് ഭീഷണിപ്പെടുത്തി. മാലയും വളയും ഊരിവാങ്ങിച്ചു.

മുളന്തുരുത്തി സ്റ്റേഷൻ വിട്ട ഉടൻ ഇയാൾ യുവതിയെ ട്രെയിനിന്റെ ശുചിമുറി ഭാഗത്തേക്ക് വലിച്ചിഴയ്‌ക്കുകയും അക്രമിക്കുകയുമായിരുന്നു. ഈ സമയം വാതിൽ തുറന്ന് പുറത്ത് കടക്കാൻ ശ്രമിച്ച യുവതി ട്രെയിനിൽ തൂങ്ങികിടക്കുകയും കൈവിട്ട് താഴെ പോകുകയുമായിരുന്നു.കാഞിരമറ്റത്തിന് സമീപം ഒലിപ്പുറത്തുവെച്ചായിരുന്നു അക്രമണം.

അതേസമയം പെൺകുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. റെയിൽവെ സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർ ആശുപത്രിയിൽ എത്തി മൊഴിയെടുത്തു. പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :