അനുബന്ധ വാര്‍ത്തകള്‍
- വിദേശത്ത് നിന്നും 3.98 ലക്ഷം, അന്യസംസ്ഥാനങ്ങളിൽ നിന്നും 1.36 ലക്ഷം, കേരളത്തിലേക്ക് വരാൻ കാത്തിരിക്കുന്നവരുടെ കണക്കുകൾ ഇങ്ങനെ
- ഞായറാഴ്ച്ച പൂർണ്ണ അവധി: കടകൾ തുറക്കുകയോ, വാഹനങ്ങൾ പുറത്തിറക്കുകയോ ചെയ്യരുതെന്ന് മുഖ്യമന്ത്രി
- സ്ഥിരമായി മൗത്ത് വാഷ് ഉപയോഗിയ്ക്കാറുണ്ടോ ? എങ്കിൽ ഇക്കാര്യം അറിയണം !
- വീട്ടിലെ മുറികൾക്ക് നിറം തെരഞ്ഞെടുക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിയ്ക്കണം, അറിയൂ !
- ലോക്ഡൗണിലും മുന്നോട്ട് തന്നെ, പുതിയ ക്രെറ്റയ്ക്കായി ബുക്കിങ് 20,000 പിന്നിട്ടു
ആലപ്പുഴയില്‍ നിന്ന് അതിഥി തൊഴിലാളികള്‍ക്കായി നാല്, ആറ് തീയതികളില്‍ ട്രെയിന്‍ വിടാന്‍ തീരുമാനം
ജില്ലയില്‍നിന്ന് മടങ്ങാന്‍ ആഗ്രഹിക്കുന്ന അതിഥി തൊഴിലാളികള്‍ക്കായി ഈ മാസം നാല്, ആറ് തീയതികളില്‍ ട്രെയിന്‍ സൗകര്യമുണ്ടെന്ന് ജില്ലയുടെ ചുമതലയുള്ള പൊതുമരാമത്ത് രജിസ്ട്രേഷന് വകുപ്പ് മന്ത്രി ജി സുധാകരന് പറഞ്ഞു. കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിഥി തൊഴിലാളികള്‍ക്കായി നാലാം തീയതി ബീഹാറിലേക്കും ആറാം തീയതി ഒറീസയിലേക്കുമാണ് ഓരോ ട്രെയിനുകള്‍ പുറപ്പെടുക. ജില്ലയില്‍ 19000ത്തോളം അതിഥി തൊഴിലാളികള്‍ ഉണ്ടെന്നാണ് നിലവിലെ കണക്ക്.
വിദേശത്തുനിന്നും മടങ്ങുന്നവരും അന്യസംസ്ഥാനത്ത് പെട്ടുപോയി മടങ്ങുന്ന മലയാളികളും ജില്ലയില്‍ തിരിച്ചെത്തുമ്പോള്‍ ഏര്‍പ്പെടുത്തേണ്ട സൗകര്യങ്ങള്‍ സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു. പ്രാഥമിക കണക്ക് പ്രകാരം വിദേശത്തുനിന്നും മടങ്ങുന്ന ജില്ലക്കാരുടെ പ്രതീക്ഷിത എണ്ണം 18908 ആണ്. അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരാന്‍ 7433 പേര് ഉണ്ടാകുമെന്ന് പ്രാഥമികമായി കണക്കാക്കുന്നു. അങ്ങനെ ആകെ 26341 പേര് ജില്ലയിലേക്ക് എത്തും.