ശൈലജ ടീച്ചര്‍ കഴിച്ചത് പിസയും ഹാംബെർഗറും ചിക്കൻ65വുമല്ല; അനാവശ്യ ആരോപണം ഉന്നയിച്ച ജനം ടിവി മാപ്പ് പറഞ്ഞില്ലെങ്കില്‍ ഭവിഷ്യത്ത് നേരിടേണ്ടി വരും: അഡ്വ. എ ജയശങ്കര്‍

തിരുവനന്തപുരം| സജിത്ത്| Last Modified വ്യാഴം, 28 ഡിസം‌ബര്‍ 2017 (19:09 IST)
ജനം ടിവിക്കെതിരെ രൂക്ഷവിമര്‍ശനവുമായി അഡ്വ. എ ജയശങ്കര്‍. മന്ത്രി ശൈലജ ടീച്ചര്‍ക്കെതിരെ അനാവശ്യമായ ആരോപണം ഉന്നയിച്ചതിനാണ് ആര്‍ എസ് എസ് ചാനലായ ജനം ടിവി മാപ്പുപറയണമെന്ന് ജയശങ്കര്‍ ആവശ്യപ്പെട്ടത്. ശൈലജ ടീച്ചര്‍, പൊതു ഖജനാവില്‍ നിന്ന് 29,000രൂപ എടുത്ത് പുതിയ കണ്ണട വാങ്ങി, ആശുപത്രിയില്‍ കിടക്കുമ്പോള്‍ 7000രൂപ വാടകയുളള മുറി ഉപയോഗിച്ചു, പഴംപൊരിയും ഉളളിവടയും തിന്നതിന്റെ പൈസ സര്‍ക്കാരില്‍ നിന്ന് എഴുതിയെടുത്തു എന്നൊക്കെയായിരുന്നു ജനം ടിവി ആരോപിച്ചത്. ഇതൊന്നും വലിയ അഴിമതിയും ധൂര്‍ത്തുമാണെന്ന് ആരും പറയില്ലെന്നും ഇതെല്ലാം എല്ലാ മന്ത്രിമാരും ചെയ്യുന്നതാണെന്നും അഡ്വ. എ ജയശങ്കര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :