അനുബന്ധ വാര്‍ത്തകള്‍
- ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്തല്‍: സര്‍വ്വേ തിയതി സെപ്റ്റംബര്‍ 5 വരെ നീട്ടി
- മിതമായ അധ്വാനത്തിലുണ്ടാകുന്ന ശ്വാസതടസം: സംസ്ഥാനത്ത് പരിഷ്ക്കരിച്ച കോവിഡ് ചികിത്സാ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി
- കേന്ദ്ര നഗരവനം പദ്ധതി സംസ്ഥാനത്ത് നടപ്പാക്കാന്‍ ഇളവുകള്‍ വേണമെന്ന് മന്ത്രി അഡ്വ.കെ രാജു
- പൂജപ്പുര ജയിലിലെ കൊവിഡ് വ്യാപനം: 65 വയസിന് മുകളിൽ പ്രായമുള്ളവർക്ക് പരോൾ നൽകുമെന്ന് സർക്കാർ
- ജല്‍ജീവന്‍ മിഷന്: ഗ്രാമീണ മേഖലയിലെ 52 ലക്ഷം കുടുംബങ്ങളില്‍ പൈപ്പിലൂടെ ശുദ്ധജലമെത്തിക്കും
തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന്: കരാർ 50 വർഷത്തേക്ക്
സംസ്ഥാന സർക്കാരിന്റെ കടുത്ത എതിർപ്പ് അവഗണിച്ച് തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് കേന്ദ്രസർക്കാർ അദാനി ഗ്രൂപ്പിന് നൽകി. 50 വർഷകാലത്തേക്ക് തിരുവനന്തപുരം വിമാനത്താവളത്തിൻറ്റെ നടത്തിപ്പ് ഇനി അദാനി ഗ്രൂപ്പിന്റെ മേൽനോട്ടത്തിലായിരിക്കും.
വിമാനത്താവളത്തിന്റെ വികസനം, നവീകരണം, നടത്തിപ്പ് എന്നിവയുടെ ചുമതല ഇനി അദാനി ഗ്രൂപ്പിനായിരിക്കും. തിരുവനന്തപുരത്തിന് പുറമെ ജയ്പൂർ, ഗുവാഹത്തി വിമാനത്താവളങ്ങളുടെ നടത്തിപ്പും സ്വകാര്യ കമ്പനികൾക്ക് വിട്ടുകൊടുത്തിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളം പൊതുസ്വകാര്യ പങ്കാളിത്തത്തോട് കൂടി വികസിപ്പിക്കുമെന്ന് കേന്ദ്രമന്ത്രിമാരും പ്രകാശ് ജാവദേക്കറും ജിതേന്ദ്രസിംഗും പറഞ്ഞു. ടെൻഡർ വഴി ഏറ്റവും കൂടുതൽ തുക നിർദേശിച്ച കമ്പനിയെയാണ് നടത്തിപ്പ് ചുമതല ഏൽപ്പിച്ചതെന്ന് പ്രകാശ് ജാവദേക്കർ വിശദീകരിച്ചു.