നടിയെ ആക്രമിച്ച സംഭവം; സാക്ഷികളായി അഭിഭാഷക ദമ്പതികൾ

നടിയ്ക്കെതി‌രായ ആക്രമം; സുനിലിന്റെ അഭിഭാഷകൻ സാക്ഷിയാകും

കൊച്ചി| aparna shaji| Last Modified ചൊവ്വ, 7 മാര്‍ച്ച് 2017 (07:59 IST)
കൊച്ചിയിൽ പ്രമുഖ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പൾ‌സർ സുനി സംഭവത്തിന് ശേഷം മുൻ‌കൂർ ജാമ്യാപേക്ഷ നൽകുന്നതുമായി ബന്ധപ്പെട്ട് പ്രതികൾ സമീപിച്ച അഭിഭാഷകനും ഭാര്യയും കേസിൽ സാക്ഷികളാകും. സുനി അഭിഭാഷകനെ മെമ്മറി കാർഡ് കോടതി മുഖേന പൊലീസ് ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിരുന്നു.

നടിയെ ഉപദ്രവിച്ച ശേഷം പകർത്തിയ ദൃശ്യങ്ങൾ ഇതിലുണ്ടെന്ന സൂചന ലാബ് അധികൃതർ പൊലീസിനു നൽകിയിട്ടുണ്ട്. ഇതിന്റെ റിപ്പോർട്ട് ലഭിച്ചാലുടൻ അഭിഭാഷക ദമ്പതികളിൽ നിന്നു പൊലീസ് മൊഴിയെടുക്കും. പൊലീസിന്റെ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടും എന്നുറപ്പായതിനാൽ ഈ കേസിലെ പ്രതികളിൽ ആരുടെയും വക്കാലത്ത് ഏറ്റെടുക്കുന്നില്ലെന്ന് വ്യക്തമാക്കി.

നടിയെ ആക്രമിച്ചതിനു പിറ്റേന്നു രാത്രിയാണ് ആലുവയിലെ അഭിഭാഷകനെ സമീപിച്ചു സുനിൽകുമാർ, മണികണ്ഠൻ, വിജീഷ് എന്നിവർ വക്കാലത്ത് ഒപ്പിട്ടു നൽകിയത്. പ്രതികൾ അഭിഭാഷകനെ കണ്ടു തെളിവുകൾ കൈമാറിയ സമയത്ത് അഭിഭാഷകയായ ഭാര്യയും വീട്ടിലുണ്ടായിരുന്നതിനാലാണ് ഇരുവരും സാക്ഷികളാകാൻ സാധ്യത തെളിഞ്ഞത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :