അനുബന്ധ വാര്‍ത്തകള്‍
- ഫോണ്‍ തിങ്കളാഴ്ച ഹാജരാക്കണമെന്ന് കോടതി, ചൊവ്വാഴ്ച മതിയോ എന്ന് ദിലീപ്; മാറി ചിന്തിക്കേണ്ടിവരുമെന്ന് കോടതിയുടെ മുന്നറിയിപ്പ്
- ഫോണ്‍ തന്നില്ലെങ്കില്‍ മുന്‍കൂര്‍ ജാമ്യം തള്ളുമെന്ന് കോടതി; ഫോണില്‍ ഭാര്യയുമായുള്ള സംഭാഷണമുണ്ടെന്നും തരാന്‍ ബുദ്ധിമുട്ടുണ്ടെന്നും ദിലീപ്
- ദിലീപ് ഫോൺ കൈമാറത്തതെന്തെന്ന് കോടതി, മുൻഭാര്യയുമായുള്ള സംഭാഷണങ്ങളുള്ള ഫോൺ തരാനാകില്ലെന്ന് ദിലീപ്
- നടിയെ അക്രമിച്ച കേസ്: വിചാരണ നടപടികൾ അന്തിമഘട്ടത്തിലെന്ന് സർക്കാർ സുപ്രീംകോടതിയിൽ
- ദിലീപ് തയ്യാറായാല്‍ സിഐഡി മൂസയ്ക്ക് രണ്ടാം ഭാഗം:ജോണി ആന്റണി
ദിലീപിനെതിരായ കേസിൽ ഗൂഢാലോചനയുടെ പുതിയ തെളിവുമായി പ്രോസിക്യൂഷൻ
നടിയെ അക്രമിച്ച കേസിലെ അന്വേഷണോദ്യോഗസ്ഥരെ വകവരുത്താന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ ഗൂഢാലോചന നടത്തിയെന്ന കേസിൽ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍. ഫോണ്‍ കൈമാറണമെന്നാവശ്യപ്പെട്ട് നല്കിയ ഉപഹര്‍ജി പരിഗണിക്കുന്നതിനിടയിലാണ് പ്രോസിക്യൂഷൻ പുതിയ തെളിവുകൾ ഹാജരാക്കിയത്.
എം.ജി.റോഡിലെ മേത്തര്‍ ഹോം ഫ്ലാറ്റില്‍ 2017 ഡിസംബറില്‍നടന്ന ചര്‍ച്ച ഗൂഢാലോചനയുടെ ഭാഗമാണെന്നതാണ് അധിക തെളിവുകളില്‍ ആദ്യത്തേത്. ഇതിൽ ദിലീപ്, സഹോദരന് അനൂപ്, സഹോദരീഭര്‍ത്താവ് സൂരജ് എന്നിവര്‍ പങ്കെടുത്തിട്ടുള്ളതായി പറയുന്നു.ആലുവ പോലീസ് ക്ലബ്ബിന് സമീപത്തുകൂടി ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ വാഹനത്തില്‍ പോകുമ്പോള്‍ ആക്രമണത്തെക്കുറിച്ച് സംസാരിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്. 2018 മെയ് മാസത്തിലാണിത്.
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനുപിന്നാലെ എല്ലാവരും ഫോണ്‍ മാറ്റിയെന്നത് ഗൂഢാലോചനയെ ബന്ധിപ്പിക്കുന്നതാണെന്ന് കോടതിയും വാക്കാല്‍ അഭിപ്രായപ്പെട്ടു.