അനുബന്ധ വാര്‍ത്തകള്‍
- ദിലീപിന്റെ വീട്ടിലെ റെയ്‌ഡ് പൂർത്തിയായി, ഹാർഡ് ഡിസ്കും മൊബൈലും കണ്ടെടുത്തതായി സൂചന
- ദിലീപിനെ ഇപ്പോഴും ഇഷ്ടമാണ്, ഡേറ്റ് കിട്ടിയാൽ സിനിമ ചെയ്യും, ഗോവിന്ദചാമിയേ വെച്ച് ദിലീപിനെ ചെക്ക് വെക്കുന്ന രീതി മണ്ടൻമാരുടെ അടുത്ത് വേവിക്കുക: ഒമർ ലുലു
- യുവനടിയുടെ ആത്മഹത്യാശ്രമം; നടിയെ ആക്രമിച്ച കേസില്‍ കൂറുമാറിയതുമായി ബന്ധമുണ്ടോ? മറുപടിയുമായി ക്രൈം ബ്രാഞ്ച്
- ദിലീപ് കുറ്റാരോപിതന് ആണെന്നറിഞ്ഞത് മുതല്‍ ഞാന്‍ അയാളുമായി സഹകരിച്ചിട്ടില്ല:ജോയ്
- വേണ്ട സമയത്ത് പിന്തുണച്ചില്ല: സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ഷെയർ ചെയ്യുകയല്ലാതെ എന്തുചെയ്തു: ഡബ്യുസിസി
ദിലീപിന്റെ പേരിൽ തോക്ക് ലൈസൻസ് ഇല്ല: ഡിലീറ്റ് ചെയ്‌ത ഫയലുകൾ വീണ്ടെടുക്കാൻ ശാസ്‌ത്രീയ പരിശോധന
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെയാണ് വീടുകളിലും സ്ഥാപനങ്ങളിലും ഇന്നലെ ക്രൈം ബ്രാഞ്ച് റെയ്‌ഡ് നടത്തിയിരുന്നു. സുപ്രധാന തെളിവുകൾ ലഭിച്ചാൽ ലീപിനെ കസ്റ്റഡിയിൽ ചോദ്യംചെയ്യണമെന്ന ആവശ്യവുമായി ക്രൈംബ്രാഞ്ചും മുന്നോട്ടുവന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.
കോടതിയുടെ അനുമതിയോടെയാണ് റവന്യൂ, ക്രൈംബ്രാഞ്ച് സംയുക്തസംഘം റെയ്ഡിനെത്തിയത്. സൈബർ വിദഗ്ധരും ഒപ്പമുണ്ടായിരുന്നു.നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തണമെന്ന് നടൻ ദിലീപും കൂട്ടരും 2017 നവംബർ 15-ന് പത്മസരോവരത്തിൽ ഗൂഢാലോചന നടത്തിയെന്നാണ് ദിലീപിന് എതിരെയുള്ള മൊഴി.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തുമ്പോൾ ദിലീപിന്റെ കൈവശമുണ്ടായിരുന്നെന്ന് ആരോപിക്കപ്പെടുന്ന തോക്കും അന്വേഷണ ഉദ്യോഗസ്ഥർ തിരഞ്ഞു. എന്നാൽ ദിലീപിന്റെപേരിൽ തോക്കിന് ലൈസൻസില്ലെന്നാണ് സൂചന. റെയ്ഡിൽ തോക്ക് കണ്ടെടുക്കാനായില്ല.
അതേസമയം നടിയെ ആക്രമിച്ച ദൃശ്യങ്ങളുണ്ടെങ്കിൽ ഡിലീറ്റ് ചെയ്തിട്ടുണ്ടാമെന്ന സാധ്യത പരിഗണിച്ച് ഹാർഡ് ഡിസ്കുകളുടെയും പെൻഡ്രൈവുകളുടെയും ശാസ്ത്രീയമായ പരിശോധനയിലൂടെ ഇവ വീണ്ടെടുക്കാനാണ് ക്രൈംബ്രാഞ്ച് സംഘം ശ്രമിക്കുന്നത്.