മൊബൈൽ വ്യവസായത്തില്‍ വിപ്ലവം സൃഷ്ടിക്കാന്‍ വരുന്നൂ ഇ- സിമ്മുകള്‍

VISHNU N L| Last Modified ബുധന്‍, 22 ജൂലൈ 2015 (14:16 IST)
മൊബൈൽ വ്യവസായ രംഗത്ത് വിപ്ലവം സൃഷ്ടിച്ചുകൊണ്ട് സിം കാർഡുകൾ നിലവിൽ വന്നത് 25 വർഷം മുൻപാണ്. 1991ലാണ് ജർമൻ സ്മാർട് കാർഡ് നിർമാതാക്കളായ ജീസെക്ക് ആൻഡ് ഡെറിയെന്റ് ഫിന്നിഷ് ആണ് അന്ന് ലോകത്ത് അദ്യമായി സിം കാര്‍ഡ് അവതരിപ്പിച്ചത്. എന്നാല്‍ അതിനു ശേഷം ഫോണുകള്‍ സ്മാര്‍ട്ടാവുകയും കാര്യങ്ങള്‍ വളരെവേഗത്തില്‍ മാറിമറിയുകയും ചെയ്തപ്പോഴും രൂപത്തിലും ഭാവത്തിലും മാറ്റങ്ങളില്ലാതെ നില്‍ക്കുകയായിരുന്നു സിം കാര്‍ഡുകള്‍.

മൈ‌ക്രോ സിം, മിനി സിം, നാനോ സിം എന്നിങ്ങനെ പല വലുപ്പങ്ങളിൽ മാറ്റങ്ങള്‍ വന്നു എന്നതല്ലാതെ പറയത്തക്ക മാറ്റം ഈ കുഞ്ഞന്‍ വിപ്ലവകാരിയില്‍ ഉണ്ടായിട്ടില്ല. എന്നാല്‍ സിം കാർഡ് എന്ന സങ്കൽപ്പം തന്നെ ഇല്ലാതാകാന്‍ പോകുന്നു എന്നാണ് പുതിയ വാര്‍ത്തകള്‍. അതായത് ഇനി പുതിയ കണക്ഷന്‍ എടുക്കുന്നതിനായി പുതിയ സിം കാര്‍ഡ് വാങ്ങേണ്ടതില്ല എന്നര്‍ഥം. അതായത് ഓരോ ഫോണിലും സിമ്മിനു പകരമായി പുതിയ നിലവാരത്തിലുള്ള ഇലക്ട്രോണിക്സിം അഥവാ ഇ-സിം ഇനി ഉണ്ടാകും.

ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. മൊബൈൽ ടെലികോം വ്യവസായികളുടെ സംഘടനയായ ജിഎസ്എംഎയാണ് ഈ പുതിയ ആശയത്തിനു പിന്നില്‍. ഇ-സിം യാഥാർഥ്യമാക്കാനുള്ള ശ്രമങ്ങളുമായി സഹകരിക്കുന്ന ആപ്പിളും സാംസങ്ങും ഉൾപ്പെടെയുള്ള കമ്പനികൾ ഇതിനായി ജിഎസ്എം അസോസിയേഷനുമായി അവസാനവട്ട ചർച്ചകളിലാണ്. അടുത്ത വർഷം ആദ്യത്തോടെ ഇ-സിം സംവിധാനത്തിലുള്ള ഫോണുകൾ വിപണിയിലെത്തുമെന്നാണ് സൂചന.

ഇ- സിം യാഥാര്‍ഥ്യമാകുന്നതൊടെ കണക്ഷനുകള്‍ എടുക്കുമ്പോള്‍ സിം കാര്‍ഡിനു പകരം സിമ്മിന്റെ ഐഡിഇ നമ്പര്‍ ഫോണില്‍ സ്ഥാപിച്ചിട്ടുള്ള ഇ- സിമ്മില്‍ രേഖപ്പെടുത്തിയാല്‍ മതിയാകും. പുതിയ കണക്ഷന്‍ എടുക്കുമ്പോള്‍ അതിനു പകരം പഴയ
ഐഡിഇ മാറ്റി പുതിയത് രേഖപ്പെടുത്താം. ഫോണിൽ എംബെഡ് ചെയ്തിരിക്കു‌ന്ന ഇ-സിം നീക്കം ചെയ്യാനാവില്ല. അതായത് ഇ- സിം എന്നത് ഫോനിന്റെ സര്‍ക്യൂട്ട് ബോര്‍ഡിന്റെ തന്നെ ഭാഗമായി പ്രവര്‍ത്തിക്കും. അതൊടെ സിം കാര്‍ഡ് എന്നത് വെറും സങ്കല്‍പ്പമായി മാറും. അത് വെറും നമ്പരുകളും അക്ഷരങ്ങളും മാത്രമുള്ള ഒരു സങ്കേതമായി പരിണമിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ലഹരി ഉപയോഗിക്കുന്നവർക്ക് ജോലി നൽകില്ല, തീരുമാനവുമായി ...

ലഹരി ഉപയോഗിക്കുന്നവർക്ക് ജോലി നൽകില്ല, തീരുമാനവുമായി ടെക്നോപാർക്കിലെ 250 കമ്പനികൾ
ഇതോടെ കമ്പനികളില്‍ ജോലിയ്ക്കായി അപേക്ഷിക്കുമ്പോള്‍ വൈദ്യപരിശോധന നടത്തി മെഡിക്കല്‍ ...

വരുന്നത് ജോലി ഹോബിയാകുന്ന കാലം, എ ഐ എല്ലാ ജോലികളും ...

വരുന്നത് ജോലി ഹോബിയാകുന്ന കാലം, എ ഐ എല്ലാ ജോലികളും ഇല്ലാതെയാക്കുമെന്ന് ഇലോൺ മസ്ക്
ഭാവിയില്‍ ലോകത്ത് ആര്‍ക്കും ഒരു ജോലിയും അവശേഷിക്കില്ലെന്നും എല്ലാവരും ഒരു ഹോബി എന്ന ...

കൗണ്ടറിലൂടെ എടുക്കുന്ന ട്രെയിൻ ടിക്കറ്റ് ഓൺലൈനിലൂടെ ...

കൗണ്ടറിലൂടെ എടുക്കുന്ന ട്രെയിൻ ടിക്കറ്റ് ഓൺലൈനിലൂടെ റദ്ദാക്കാം, പണം തിരിച്ചുകിട്ടും
ഓണ്‍ലൈന്‍ വഴി ടിക്കറ്റ് റദ്ദാക്കുന്ന യാത്രകകര്‍ക്ക് ടിക്കറ്റ് പണം റിസര്‍വേഷന്‍ കൗണ്ടറില്‍ ...

എറണാകുളം- ഷൊർണൂർ മൂന്നാം ലൈൻ: 12,000 കോടിയുടെ ഡിപിആർ, ...

എറണാകുളം- ഷൊർണൂർ മൂന്നാം ലൈൻ: 12,000 കോടിയുടെ ഡിപിആർ, മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത
എറണാകുളം സൗത്ത്, നോര്‍ത്ത്, ആലുവ,തൃശൂര്‍,ഷൊര്‍ണൂര്‍ എന്നീ സ്റ്റേഷനുകള്‍ പുതിയ ...

Myanmar Earthquake: ദുരന്തം തീവ്രം; മ്യാന്‍മര്‍ ...

Myanmar Earthquake: ദുരന്തം തീവ്രം; മ്യാന്‍മര്‍ ഭൂചലനത്തില്‍ മരണസംഖ്യ 700 ലേക്ക്
വെള്ളിയാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്കു 12.50 നാണ് റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത ...