മിഡ് റേഞ്ച് സ്മാർട്ട്ഫോണുകളുമായി സാംസങ്, ഗാലക്‌സി എ 51ഉം, എ 71ഉം വിപണിയിൽ !

വെബ്‌ദുനിയ ലേഖകൻ| Last Updated: ശനി, 14 ഡിസം‌ബര്‍ 2019 (18:32 IST)
ഗാലക്‌സി എ സീരീസിൽ രണ്ട് പുതിയ സ്മാർട്ട്‌ഫോണുകൾ അവതരിപ്പിച്ച് സാംസങ്. ഗാലക്‌സി എ 51 ഡിസംബര്‍ 16മുതൽ പ്രീഓര്‍ഡർ ചെയ്യാം. ഗാലക്‌സി എ 71 എപ്പോൾ വിൽപ്പനക്കെത്തും എന്ന് സാംസങ് പ്രഖ്യാപിച്ചിട്ടില്ല. വിയറ്റ്‌നാമിൽ നടന്ന പ്രത്യേക പരിപടിയിലാണ് സാംസങ് സ്മാർട്ട്‌ഫോണുകളെ വിപണിയിൽ അവതരിപ്പിച്ചത്. സ്മാർട്ട്ഫോണുകൾ ഡിസംബർ 27 മുതൽ ഇന്ത്യയിലെത്തിയത്.

സാംസങ് ഗാലക്‌സി എ 51

6.5 ഇഞ്ച് ഫുള്‍ എച്ച്‌ഡി സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി ഒ ഡിസ്‌പ്ലേയാണ് സാംസങ് ഗാലക്‌സി എ 51ൽ ഒരുക്കിയിരിക്കുന്നത്. 6ജിബി റാം 128 ജിബി സ്റ്റോറേജ് പതിപ്പിലാണ് സ്മാർട്ട്ഫോണിനെ വിൽപ്പനക്കെത്തിച്ചിരിക്കുന്നത്. 48 മെഗാപിക്സൽ പ്രൈമറി സെൻസറോടുകൂടിയ ക്വാഡ് റിയർ ക്യാമറകളാണ് സ്മാർട്ട്ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന്.

12 എംപി അൾട്രാ വൈഡ് ആംഗിള്‍ ലെന്‍സ്, 5 എംപി ഡെപ്ത് സെന്‍സര്‍, 5 എംപി മാക്രോ സെന്‍സര്‍ എന്നിവയാണ് മറ്റു റിയർ ക്യാമറ സെൻസറുകൾ. 32 മെഗാപിക്സലാണ് സെൽഫി ക്യാമറ. 2.3 ജിഗാ ഹേര്‍ട്‌സ് ഒക്ടാകോര്‍ എക്‌സിനോസ് 9611. ആന്‍ഡ്രിയോഡ് 10 അടിസ്ഥാനപ്പെടുത്തിയുള്ള വണ്‍ യുഐ 2 ഒഎസിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. 15W ഫാസ്റ്റ് ചാർജിംഗ് 4,000 എംഎഎച്ച്‌ ബാറ്ററിയാണ് എ 51ൽ ഉള്ളത്.

സാംസങ് ഗാലക്‌സി എ 71

6.7 ഇഞ്ച് ഫുള്‍ എച്ച്‌ഡി സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി ഒ ഡിസ്‌പ്ലേയാണ് സാംസങ് ഗാലക്‌സി എ 71ൽ നൽകിയിരിക്കുന്നത്. 6 ജിബി റാം 128 ജിബി സ്റ്റോറേജ്, 8 ജിബി റാം 128 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയെന്റുകളിൽ. ക്വാഡ് ക്യാമറ തന്നെയാണ് ഈ ഫൊണിലുഉള്ളത്.

64 മെഗാപിക്സലിന്റേതാണ് പ്രൈമറി സെൻസർ. മറ്റു സെൻസറുകൾ എ 51ലേതിന് സമാനമാണ്. 32 മെഗാപിക്സൽ തന്നെയാണ്. ക്വാൽകോമിന്റെ സ്നാപ്‌ഡ്രാഗൺ 730 പ്രോസറാണ് ഫോണിന് കരുത്ത് പകരുന്നത്. ആന്‍ഡ്രിയോഡ് 10 അടിസ്ഥാനപ്പെടുത്തിയുള്ള വണ്‍ യുഐ 2 ലാണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുക 4,500 എംഎഎച്ച്‌ ബാറ്ററി ബാക്കപ്പ്. 25W സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജറും ഫോണിനൊപ്പം ലഭിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ...

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്ട്രേഷന്‍ ഇടപാടുകള്‍.

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ...

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത
ശോഭിതയ്ക്കും നാഗ ചൈതന്യയ്ക്കും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ അറ്റാക്ക് നേരിടേണ്ടതായി വന്നു.

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ...

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്
പാകിസ്ഥാന്‍ ഭീകരസംഘടനയായ ലഷ്‌കര്‍- ഇ- തൊയ്ബയില്‍ നിന്നുണ്ടായ നിഴല്‍ ഗ്രൂപ്പാണ് ഇതെന്നാണ് ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി
ലഷ്‌കര്‍ ആസൂത്രണം ചെയ്ത ഭീകരാക്രമണം നടപ്പിലാക്കുകയാണ് ടിആര്‍എഫ് ചെയ്തതെന്നാണ് ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍
സിനിമ മേഖലയിലെ പ്രമുഖരുമായി തസ്ലിമയ്ക്കു സൗഹൃദമുണ്ട്

തിരുവനന്തപുരം- മംഗലാപുരം റൂട്ടിൽ വേനൽക്കാല പ്രത്യേക ട്രെയിൻ ...

തിരുവനന്തപുരം- മംഗലാപുരം റൂട്ടിൽ വേനൽക്കാല പ്രത്യേക ട്രെയിൻ സർവീസുകൾ
തിരുവനന്തപുരം - മംഗലാപുരം റൂട്ടില്‍ വേനല്‍ക്കാല സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ ...

അതിവേഗ ഇന്റര്‍നെറ്റ് കണക്ഷനുമായി തമിഴ്‌നാട്

അതിവേഗ ഇന്റര്‍നെറ്റ് കണക്ഷനുമായി തമിഴ്‌നാട്
പ്രതിമാസം 200 രൂപയ്ക്ക് തമിഴ്‌നാട്ടിലെ ഗ്രാമീണ മേഖലകളിലെ വീട്ടുകളില്‍ അതിവേഗ ...

India- Pakistan Conflict:പഹൽഗാം ഭീകരാക്രമണം: തിരിച്ചടി ...

India- Pakistan Conflict:പഹൽഗാം ഭീകരാക്രമണം: തിരിച്ചടി തുടർന്ന് ഇന്ത്യ, മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്നു
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരായ തിരിച്ചടി തുടര്‍ന്ന് ഇന്ത്യ. ...

ആലപ്പുഴ ജിംഖാന, ഭീമന്റെ വഴി സംവിധായകര്‍ ഹൈബ്രിഡ് ...

ആലപ്പുഴ ജിംഖാന, ഭീമന്റെ വഴി സംവിധായകര്‍ ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റില്‍
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് ഫ്‌ളാറ്റിലെത്തിയത്

പഹല്‍ഗാമിലെ ആക്രമണത്തിന് പിന്നിലുള്ളവരെ നിയമത്തിനു ...

പഹല്‍ഗാമിലെ ആക്രമണത്തിന് പിന്നിലുള്ളവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് യുഎന്‍ സുരക്ഷാസമിതി
ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും പ്രസ്താവനയിലൂടെ സുരക്ഷാ സമിതി വ്യക്തമാക്കി.