രാജ്യത്ത് വർക്ക് ഫ്രം ‌ഹോം നിയമം വരുന്നു, ഇലക്‌ട്രിസിറ്റി,ഇന്റർനെറ്റ് ചിലവുകൾക്ക് അലവൻസ്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 6 ഡിസം‌ബര്‍ 2021 (12:23 IST)
കൊവിഡിന്റെ പശ്ചാത്തലത്തിൽ വർക്ക് ഫ്രം ‌ഹോമിന് നിയമസാധുത ലഭിക്കുന്നതിനായി ചട്ടം കൊണ്ട് വരാൻ ആലോചികുന്നതായി റിപ്പോ‌ർട്ട്. പോർച്ചുഗൽ മാതൃകയിൽ ചട്ടം കൊണ്ടുവരാനാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്.

‌കൊവിഡിന്റെ പശ്ചാത്തലത്തിൽ സർക്കാർ ജോലികൾ വരെ വർക്ക് ഫ്രം ഹോമിലേക്ക് മാറിയിരുന്നു. കൊവിഡ് വ്യാപനം കുറഞ്ഞെങ്കിലും പല സ്വകാര്യകമ്പനികളും വർക്ക് ഫ്രം ഹോമിനെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് സ്വീകരിക്കുന്നത്. വർഷങ്ങളോളം കൊവിഡിനൊപ്പം ജീവിക്കേണ്ടതായി വരുമെന്ന് വിദഗ്‌ധർ വിലയിരുത്തുമ്പോളാണ് സർക്കാർ ഇതിന് നിയമസാധുത നൽകാൻ ആലോചികുന്നത്.

‌തൊഴിൽ സമയം നിശ്ചയിച്ചും, ഇലക്‌ട്രിസിറ്റി,ഇന്റർനെറ്റ് എന്നിവയുടെ ചിലവിന് പ്രത്യേക തുക അനുവദി‌ച്ചും ചട്ടം രൂപീകരിക്കുന്ന കാര്യമാണ് സർക്കാർ ഗൗരവകരമായി പരിഗണിക്കുന്നത്. ജനുവരിയിൽ സേവനമേഖലയിൽ വർക്ക് ഫ്രം സ്ഥിരമായി നടപ്പാക്കുന്നതിനുള്ള സാധ്യത തേടാൻ കമ്പനികളോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു. തൊഴിൽ സമയം ഉൾപ്പടെയുള്ള വിഷയങ്ങളിൽ ജീവനക്കാരും തൊഴിലുടമയും തമ്മിൽ ധാരണയിലെത്തി ഇത് നടപ്പിലാക്കാനാണ് കേന്ദ്രസർക്കാർ നിർദേശം. ഐടി, ഐടി അനു‌ബന്ധ കമ്പനികളിൽ ഈ മാതൃക വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :