ബാധയൊഴിയാന്‍ മുങ്ങിക്കുളി!

ഡോ. രാജേഷ് പാചോലെ

FILEWD
ജാവ്രയിലെ നവാബായിരുന്ന ഇസ്മായില്‍ അലിയുടെ ഭരണകാലത്ത് ദസറയും മുഹറവും ഒരേദിവസം വരികയുണ്ടായി. ഹിന്ദുക്കള്‍ക്കും മുസ്ലിംങ്ങള്‍ക്കും ഇടയില്‍ ഭിന്നത ഉണ്ടാക്കിയ സംഭവത്തില്‍, ദസറ ആഘോഷിക്കാനായിരുന്നു നവാബിന്‍റെ തീരുമാനം.

ഇതില്‍ മുസ്ലീംങ്ങള്‍ ക്ഷുഭിതരാവുകയും മുഹറം ഒത്തുചേരല്‍ നിഷേധിക്കപ്പെടുകയും ചെയ്തു. മുഹറത്തിന് തൊട്ടു പിറ്റേന്ന്, ഈ സ്ഥലത്തു നിന്ന് ഒരു രത്നം കണ്ടെത്തി. ഇവിടെ ആത്മാക്കള്‍ പീഢ അനുഭവിക്കുകയാണെന്ന് നവാബ് തിരിച്ചറിഞ്ഞു. തെറ്റു മനസിലാക്കിയ നവാബ് ദുഃഖാചരണത്തിനായി ഒത്തുചേരുന്നതിന് ഉത്തരവിട്ടു. ആ ദിവസം മുതല്‍ ആത്മീയ കേന്ദ്രമായി അറിയപ്പെടുന്ന ഈ സ്ഥലം നിരവധി പ്രശ്നങ്ങള്‍ക്കുള്ള ചികിത്സാ കേന്ദ്രമായി മാറുകയും ചെയ്തു.

ഈ സ്ഥലവുമായി ബന്ധപ്പെട്ട വിശ്വാസം നിരവധി പേര്‍ പങ്കുവയ്ക്കുകയുണ്ടായി. ‘ബാബാ സാഹിബാണ് ഞങ്ങള്‍ക്ക് ഈ സ്ഥലം നല്‍കിയത്. അതില്‍ എപ്പോഴും നന്ദിയുണ്ടാവുമെന്ന്’ പവന്‍ എന്നൊരാള്‍ പറഞ്ഞു. ബാധ കൂടിയ തന്‍റെ കുട്ടികളെ ബാബാ സാഹിബ് രക്ഷിക്കുമെന്നാണ് പവന്‍റെ വിശ്വാസം.

FILEWD
ആ ദിവസം മുഴുവന്‍ഞങ്ങള്‍ആ പരിസരങ്ങളില്‍ ചെലവഴിച്ചതില്‍ നിന്ന് ഒരു കാര്യം ഞങ്ങള്‍ക്ക് ബോധ്യമായി. ഇവിടെയെത്തുന്നവരില്‍ ഭൂരിപക്ഷവും വിദ്യാഭ്യാസം തീരെയില്ലാത്ത ഗ്രാമീണരാണ്. എന്നാല്‍ ഇവിടെ നിന്ന് ആത്മീയ ശാന്തി ലഭിക്കുന്നതായി കുറേ നാളായി ഇവിടെ താമസിച്ചു വരുന്ന ഇമ്രാന്‍ പറഞ്ഞു. അമേരിക്കയില്‍ സ്ഥിര താമസമാക്കിയിട്ടുള്ള ആളാണ് വിദ്യാര്‍ഥിയായ ഇമ്രാന്‍.

എന്നാല്‍ ഇതൊരു തരം ഉന്‍‌മാദാവസ്ഥ ആണെന്നാണ് സൈക്കോളജിസ്റ്റായ ഡോ. രമണി പറയുന്നത്. ‘ഈ രോഗത്തില്‍, രോഗികള്‍ ഭ്രാന്തു പിടിച്ചവരെ പോലെ പെരുമാറും. സിഡോസിറാസ് എന്നൊരു രോഗമുണ്ട്. ഇവിടെ രോഗികള്‍ വിഷാദമൂകരായിരിക്കും. ഈ രോഗങ്ങള്‍ ചികിത്സിക്കാന്‍ വളരെ എളുപ്പമാണ്’. ചികിത്സയെ കുറിച്ച് പിന്നാക്കരും നിരക്ഷരരുമായവര്‍ക്ക് ഇടയില്‍ ബോധവല്‍ക്കരണം ആവശ്യമാണെന്നാണ് രമണി വ്യക്തമാക്കുന്നത്.

ഫോട്ടോ ഗാലറി കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

WEBDUNIA|
വിശ്വാസത്തിന്‍റെ ചരിത്രം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :