ഹസ്രത്ത് ഇമാമിന്‍റെ പേരിലുള്ള വിശുദ്ധ സ്ഥലത്തേക്കാണ് ഞങ്ങള്‍ പിന്നീട് കടന്നത്. ഇവിടെ പ്രത്യേക ഖബറൊന്നും ഉണ്ടായിരുന്നില്ല. അവിടുത്തെ അന്തരീക്ഷം ഞങ്ങളെ ഞെട്ടിച്ചു. സ്ത്രീകളുടേയും പുരുഷന്‍മാരുടേയും ഉച്ചത്തിലുള്ള നിലവിളിയാണ് എങ്ങും കേട്ടത്. ഭൂരിപക്ഷത്തേയും ചങ്ങല കൊണ്ട് ബന്ധിച്ചിരുന്നു. അപ്രതീക്ഷിതമായി ആരെങ്കിലും വന്നു പെട്ടാല്‍ മനോനില തെറ്റുമെന്ന് ഉറപ്പ്. അത്രയ്ക്കും ഭയാനകമായിരുന്നു അത്.
ബാധകൂടിയവര്‍ ഇവിടെ മുങ്ങിക്കുളിക്കും. അതിനു ശേഷം ചരട് കെട്ടും. ഒന്ന് കഴുത്തിലും അണിയും. പിശാചു ബാധയുള്ളവരാണെങ്കില്‍ ഈ ചരട് കെട്ടിക്കഴിഞ്ഞാല്‍ സമനില തെറ്റിയവരെ പോലെ പെരുമാറാന്‍ തുടങ്ങുമെന്ന് ഹസ്രത്ത് ഇമാം തൈമുരി പറഞ്ഞു. തുടര്‍ന്ന് ഇവരെ അഴുക്കു നിറഞ്ഞ കുളത്തിലേക്ക് കുളിക്കാന്‍ വിടും.
FILE
WD
ബാധകൂടിയവര്‍ മുങ്ങിക്കുളിക്കുന്ന ഈ കുളം കണ്ട് ഞങ്ങള്‍ ഞെട്ടി. നഗരത്തിലെ മാലിന്യങ്ങള്‍ മുഴുവനും വന്നു നിറയുന്നത് ഇവിടെയാണ്. അവിടെയാണ് രോഗികള്‍ മുങ്ങിക്കുളിക്കുന്നത്. ഇവിടെ മുങ്ങിക്കുളിച്ചതു കൊണ്ട് ആര്‍ക്കും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്ന് മറ്റൊരു പുരോഹിതനായ നവാബ് സര്വര്‍ പറഞ്ഞു.
അവിടെ വച്ചാണ് സക്കീന എന്ന പെണ്‍കുട്ടിയെ ഞങ്ങള്‍ കണ്ടു മുട്ടിയത്. സക്കീനയുടെ അമ്മയ്ക്ക് ബാധകൂടിയിരിക്കുകയാണ്. അത് തന്നിലേക്ക് കൂടി വരാതിരിക്കാനാണ് അവള്‍ ഇവിടെ മുങ്ങിക്കുളിക്കാന്‍ എത്തിയത്.
WEBDUNIA|
FILE
WD
ദുഃഖാവസ്ഥ ആഘോഷിക്കുന്നതിനുള്ള സമയമാണ് ഇതെന്ന് ഞങ്ങള്‍ കേട്ടു. ലോബാന്‍ എന്നു വിളിക്കുന്ന ഈ വേളയില്‍ ആളുകള്‍ സമനില തെറ്റിയ പോലെയുള്ള ചില പ്രവര്‍ത്തികളാണ് നടത്തുക.