പ്രേതങ്ങള്‍ അലഞ്ഞു നടക്കുന്ന താഴ്വാരങ്ങളും കെട്ടിടങ്ങളും

PRO
രാജസ്ഥാനിലെ ഒരു വരണ്ടപ്രദേശമാണ് ഭംഗ്രാ. മുഗള്‍ രാജാവായ മാന്‍ സിംഗിന്റെ മകനായ മാധോസിംഗ് നിര്‍മ്മിച്ച ഒരു കൊട്ടാരമാണ് ഈ ഗ്രാമത്തിന്റെ ആകര്‍ഷണം. എന്നാല്‍ ഈ കോട്ടയെപ്പറ്റി കാലാകാലങ്ങളായി വളരെ പേടിപ്പെടുത്തുന്ന കഥകളാണ് ഗ്രാമവാസികളോട് ചോദിച്ചാല്‍ പറയാനുണ്ടാവുക. എന്തിന് സര്‍ക്കാര്‍ പോലും രാത്രി ഈ പരിസരങ്ങളില്‍ തങ്ങുന്നത് സുരക്ഷിതമല്ലെന്ന് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നുവെന്ന് ചിലര്‍ ചൂണ്ടിക്കാട്ടും.

ഗുരു ബാലുനാഥിന്റെ ശാപത്തെക്കുറിച്ചാണ് ഇവര്‍ക്ക് പറയാനുള്ളത്- ‘കൊട്ടാരങ്ങളുടെ നിഴലുകള്‍ എന്നെ എപ്പോള്‍ സ്പര്‍ശിക്കുമോ അപ്പോള്‍ ഈ നഗരം നാമവശേഷമാകുമെന്ന് ബാലുനാഥ് പറഞ്ഞത്രെ. അദ്ദേഹത്തിന്റെ സമാധിയും അവിടെ ഉണ്ടത്രെ.

മറ്റൊരു കഥ- മഹാമാന്ത്രികനായ സിംഘാനിയ രാജകുമാരിയായ രത്നാവതിയില്‍ അനുരക്തനായെന്നും തന്റെ മന്ത്രവാദം ഉപയോഗിച്ച് ഒരിക്കല്‍ സുഗന്ധതൈലം വാങ്ങാനെത്തിയ രാജകുമാരിയെ വശീകരിക്കാന്‍ ശ്രമിച്ചുവെന്നും എന്നാല്‍
എന്നാല്‍ ഇതില്‍ പരാജയപ്പെട്ട് ഇയാള്‍ കൊല്ലപ്പെട്ടു. പിന്നീട് സിംഘാനിയയുടെ ദുര്‍മന്ത്രവാദത്തിന്റെ ശക്തി ഈ പ്രദേശത്തെ ബാധിച്ചുവെന്നും രാജകുടുംബമുള്‍പ്പടെയുള്ളവ പിന്നീട് കല്ലിന്‍‌മേല്‍ കല്ലുശേഷിക്കാതെ നശിച്ചു പോയതായും പറയപ്പെടുന്നു.

എന്നാല്‍ ധാരാളം വന്യമൃഗങ്ങള്‍ ഇവിടെ വിഹരിക്കുന്നുണ്ടെന്നും അതാണ് സര്‍ക്കാര്‍ ഇവിടെ പ്രവേശനം നിരോധിച്ച് ബോര്‍ഡ് സ്ഥാപിച്ചതെന്നും, ദ് ഹിസ്റ്ററി ചാനലിന്റെ ഒരു റിപ്പോര്‍ട്ടര്‍ ‘എ റോഡ് ലെസ് ട്രാവല്‍ വിത്ത് ജൊനാതന്‍ ലെഗ്സ്’ എന്ന പരിപാടിയില്‍ ഒരു രാത്രി ഇവിടെ കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ലെന്നും പുരോഗമനവാദികളും പറയുന്നു.

WEBDUNIA|
അടക്കിപിടിച്ച സംസാരം മുഴങ്ങുന്ന ഡുമാസ് ബീച്ച്-അടുത്ത പേജ്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :