പട്ടികടിക്ക് കുളിച്ചാല്‍ മതിയോ?

FILEWD
പത്തു വയസ്സുകാരനായ അങ്കൂറിന്‍റെ കാര്യവും വിഭിന്നമല്ല. മഹിബുല്ലാപൂരില്‍ നിന്നും എത്തിയ അങ്കൂറിന്‍റെ പിതാവ് മൂന്നു വര്‍ഷമായി ഈ ചികിത്‌സയില്‍ വിശ്വസിക്കുന്നു. അദ്ദേഹത്തിന്‍റെ സഹോദരന്‍ രക്ഷപ്പെട്ടത് ഇവിടെ കുളിച്ചതിനു ശേഷമാണെന്നതാണ് കാര്യം.

ചാലുമായി ബന്ധപ്പെട്ട് ജനങ്ങള്‍ വിശ്വസിക്കുന്ന ഉപകഥ ഏറെ കൌതുകം പകരുന്നു. ശക്തിനഗര്‍ കോളനിയില്‍ താമസിക്കുന്ന റിട്ടയേര്‍ഡ് ഡെപ്യൂട്ടി റജിസ്‌ട്രാര്‍ സി എന്‍ സിംഗിനരികില്‍ ഒരിക്കല്‍ പെണ്‍നായയുമായി അഫ്ഗാനില്‍ നിന്നും ഒരു വ്യാപാരിയെത്തി. അയാളുടെ പണം മുഴുവന്‍ അഫ്ഗാനില്‍ തന്നെ നഷ്ടപ്പെട്ടിരുന്നു. സ്വന്തം നായയെ നല്‍കി ബിസിനസ്സുകാരന്‍ കുറെ പണം കടം വാങ്ങി തിരിച്ചു പോയി.

സിംഗിന്‍റെ വീട്ടില്‍ കയറിയ കള്ളന്‍‌മാര്‍ അയാളുടെ പണം മോഷ്ടിച്ചു കടന്നു കളഞ്ഞത്. നായ കള്ളന്‍‌മാരെ പിന്തുടര്‍ന്നതിനാല്‍ അവര്‍ മോഷണമുതല്‍ സമീപത്തെ കിണറ്റില്‍ നിക്ഷേപിച്ചു. പണം കിടന്ന സ്ഥലം കണ്ടെത്തിയ നായ ദു:ഖിതനായ ജന്‍‌മിയെ പണം തിരികെ കിട്ടാന്‍ സഹായിച്ചു. പ്രതിഫലമായി ജന്‍‌മി നായയെ സ്വതന്ത്രമാക്കി.

WEBDUNIA|
FILEWD
തിരികെയെത്തിയ വ്യവസായി നായയെ കണ്ടെത്താനാകാതെ വിഷമിക്കുകയും ജന്‍‌മിയില്‍ നിന്നും വിവരങ്ങള്‍ മനസ്സിലാക്കി പോയവഴി പിന്തുടര്‍ന്നു നായയെ കണ്ടെത്തുകയും ചെയ്‌‌തു. നായയെ കിട്ടിയെങ്കിലും അയാള്‍ക്കു കോപം അടക്കാനായില്ല. സമീപത്തെ കിണറ്റിലേക്ക് ചാടാനായിരുന്നു യജമാനന്‍റെ നിര്‍ദ്ദേശം. കിണറ്റിലേക്കു ചാടിയ നായ അവിടെ കിടന്നു ചത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :