പട്ടികടിക്ക് കുളിച്ചാല്‍ മതിയോ?

FILEWD
നാലു തലമുറയായി നായ് കടിയേല്‍ക്കുന്നവര്‍ക്ക് ഇതേ ചികിത്സ പരീക്ഷിച്ചു വിജയം നേടിയവരാണ് സഞ്ജയ് ജോഷിയുടെ കുടുംബക്കാര്‍. അതു കൊണ്ട് തന്നെ മങ്കാ മഹേശ്വര്‍ ക്ഷേത്രത്തിനു സമീപത്തെ റസിഡന്‍റ് കോളനിയില്‍ താമസിക്കുന്ന സഞ്ജയ് ജോഷിയും പ്രാര്‍ത്ഥനയ്‌ക്കായി ഇവിടെ എത്തി. നായ കടിച്ചതിനു ചികിത്സ നടത്തിയതിന്‍റെ സൂചന അദ്ദേഹം കാണിക്കുകയും ചെയ്‌‌തു. എന്നാല്‍ പ്രാര്‍ത്ഥനയെ സംബന്ധിക്കുന്ന കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ അദ്ദേഹം വിസമ്മതിക്കുന്നു. ഭരവ് ഭഗവാനായിട്ടാണ് പ്രാര്‍ത്ഥനയെന്നു മാത്രം സഞ്ജയ് പറയുന്നു.

വാര്‍ദ്ധക്യത്തില്‍ എത്തിയിരിക്കുന്ന നൂര്‍ജഹാനും ഈ കുളിയിലും പ്രാര്‍ത്ഥനയിലും വിശ്വാസമാണ്. നൂറ്റി മുപ്പത് വയസ്സ് ഉണ്ടായിരുന്ന അവരുടെ അമ്മ അവസാ‍ന കാലം വരെ ഇതു ചെയ്‌‌തിരുന്നതായി നൂര്‍ജഹാന്‍ ഓര്‍ക്കുന്നു. ചാലില്‍ കുളിക്കാനെത്തുന്ന സ്ത്രീകള്‍ക്ക് പ്രത്യേക സൌകര്യം ഒരുക്കാത്തതിലാണ് അവര്‍ക്ക് സങ്കടം. ഈ കാര്യം സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നതാണ് അവരുടെ അഭിപ്രായം. സ്ത്രീകള്‍ പുരുഷന്‍‌മാര്‍ക്കൊപ്പം തന്നെ ഇവിടെ പരസ്യമായിട്ട് കുളിക്കുന്നു.

നായ കടിക്കുന്നതിനായി പ്രത്യേക ചികിത്‌സ ആവശ്യമില്ലെന്ന വിശ്വാസക്കാരനാണ് മാന്‍പൂര്‍ ലാല്‍ ഗ്രാമത്തിലെ വിശാല്‍. ഇദ്ദേഹവും നായ്കടിയുടെ ഇരയാണ്. എന്നാല്‍ സ്വന്തം പിതാവിനൊപ്പം എല്ലാ ഞായറാഴ്ചയും ചൊവ്വാഴ്ചയും മാന്‍പൂര്‍ കുളിക്കായി ഇവിടെ എത്തുന്നു.

WEBDUNIA|
FILEWD
ലക്‍നൌവിലെ റായ് ബറേലി റോഡില്‍ ശാരദാ നഗറിലെ രജനിഖന്‍ഡ് നിവാസിയായ മൊഹമ്മദ് ഷഹീദ് എത്തിയതും പിതാവിനൊപ്പമാണ്. പിതാവ് അബ്ദുല്‍ റഹ്‌മാന്‍ നായ് കടിയേറ്റ വൃണവുമായി ഒമ്പതു വര്‍ഷം കഴിഞ്ഞയാളാണ്. ഇവിടുത്തെ കുളിയോടെ പ്രശ്‌നങ്ങള്‍ അവസാനിച്ചെന്നതാണ് ഷഹീദിനെ ഇതേ വിശ്വാസം പിന്തുടരാന്‍ പ്രേരിപ്പിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :