ആള്‍ദൈവങ്ങളെ വിശ്വസിക്കാമോ?

WD
വിത്തല്‍ദാസ് രോഗികളെ ചികിത്സിക്കുന്ന സമയവും അസാധാരണമാണ്. ശനിയാഴ്ച അര്‍ദ്ധരാത്രി ആരംഭിക്കുന്ന ശസ്ത്രക്രിയ വെളുപ്പിന് മൂന്ന് മണി വരെ നീണ്ടുനില്‍ക്കുന്നു. ശസ്ത്രക്രിയ നടക്കുമ്പോള്‍ കെട്ടിടത്തിന്‍റെ പ്രധാനവാതിലുകള്‍ അടച്ച് പൂട്ടിയിരിക്കും. സ്ഥലത്തെ ഇയാളുടെ സ്വന്തം ക്ഷേത്രത്തിന്‍റെ കവാടങ്ങളും അടച്ചിരിക്കും.

വിത്തല്‍ദാസ് ബാബയുടെ ചികിത്സ തേടി വഞ്ചിക്കപ്പെട്ട രാജുബായ്, തന്‍റെ അറിവിലുള്ള സംഭവം വിവരിക്കുന്നു. “എന്‍റെ ഗ്രാമത്തില്‍ നിന്ന് അഞ്ച് സ്ത്രീകള്‍ വിത്തല്‍ദാസ് ബാബയുടെ ചികിത്സ തേടിയിരുന്നു. ഗര്‍ഭപാത്രത്തിന്‍റെ ശസ്ത്രക്രിയയ്ക്കായാണ് ഇവര്‍ പോയത്. എന്നാല്‍ ആരുടെയും രോഗം ഭേദമായില്ലെന്ന് മാത്രമല്ല ഒരു സ്ത്രീയുടെ രോഗസ്ഥിതി വഷളാകുകയും ചെയ്തു”.

സി ഡി യില്‍ കാണപ്പെടുന്ന ദൃശ്യങ്ങളുടേത് പോലെ വിത്തല്‍ദാസ് ശസ്ത്രക്രിയയൊന്നും നടത്തുന്നില്ലെന്ന് രാജുഭായ് പറയുന്നു. രോഗം ബാധിച്ചിട്ടുള്ള പ്രദേശത്ത് വിത്തല്‍ദാസ് ഒരു പോറലിടുന്നു. ഇതിന് ശേഷം ഈ പോറലിട്ട ഭാഗത്ത് ഭസ്മം പൂശുന്നു. ഇതിന് ശേഷം രോഗിക്ക് കുറച്ച് ദിവസത്തേക്ക് മയക്കം അനുഭവപ്പെടുകയും ചെയ്യും. ഇതിനാല്‍ തന്നെ ഭസ്മത്തില്‍ മയക്ക് മരുന്ന് ചേര്‍ക്കുന്നുണ്ടെന്ന സംശയവും ചില രോഗികള്‍ പ്രകടിപ്പിച്ചിട്ടുണ്ട്.

ഇതിന് പുറമെ മറ്റൊരു അത്ഭുത വിദ്യയും വിത്തല്‍ദാസ് അവതരിപ്പിക്കുന്നുണ്ട്. നാളികേരം പൊട്ടിച്ച ശേഷം അതില്‍ നിന്ന് കുങ്കുമവും പുഷപങ്ങളും പുറത്തെടുത്ത് ജനങ്ങളെ അത്ഭുതപരതന്ത്രരാക്കുന്നു. എന്നാല്‍, ഇത് വെറും ഇന്ദ്രജാലം മാത്രമാണെന്ന് വിത്തല്‍ദാസിന്‍റെ രോഗികളില്‍ ഒരാളായ സുനില്‍ പറയുന്നു. താന്‍ ഇത്തരത്തിലുള്ള നാളികേരത്തില്‍ ഒരെണ്ണം പരിശോധിച്ചുവെന്നും ഈ നാളികേരം പശ കൊണ്ടു ഒട്ടിച്ചിരുന്നുവെന്നു സുനില്‍ വെളിപ്പെടുത്തി.

വിത്തല്‍ദാസിന്‍റെ ചികിത്സ സൌജന്യമല്ലെന്നും സുനില്‍ പറഞ്ഞു. ബാബയ്ക്ക് ഗുണ്ടകളായ അനുചരരുണ്ടെന്നും ഇവര്‍ ശസ്ത്രക്രിയയ്ക്കായി 500 രൂപയും മരുന്നുകള്‍ക്കായി 300 രൂപയും രോഗികളില്‍ നിന്ന് ഈടാക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

WEBDUNIA|
WD
ഏതായാലും സത്യനാം വിത്തല്‍ദാസ് ഒരു വഞ്ച്കനാണെന്നാണ് അറിയാന്‍ കഴിയുന്നത്. ഇയാളെപ്പോലുള്ളവരുടെ ചതിയില്‍ പെടാതിരിക്കാന്‍ വായനക്കാര്‍ ശ്രദ്ധിക്കുക. ഇയാളെപ്പോലുള്ള ആരെങ്കിലും നിങ്ങളുടെ അറിവിലുണ്ടോ? എങ്കില്‍ ഞങ്ങള്‍ക്കെഴുതുക. വിത്തല്‍ദാസിന്‍റെ ചികിത്സയെക്കുറിച്ചും നിങ്ങളുടെ പ്രതികരണം അറിയിക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :