ഹിനയുടെ ഫോണ്‍ കോളുകളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ഭര്‍ത്താവ്

ഇസ്ലാമാബാദ്| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
പാകിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ മകന്‍ ബിലാവല്‍ ഭൂട്ടോയും രാജ്യത്തെ വിദേശകാര്യമന്ത്രി ഹിനാ റബ്ബാനി ഖറും തമ്മില്‍ തീവ്രപ്രണയത്തില്‍ ആണെന്ന് ഒരു ബംഗ്ലാദേശി ടാബ്ലോയിഡ് കഴിഞ്ഞ ദിവസം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. പാകിസ്ഥാന് അകത്തും പുറത്തും ഉള്ളവര്‍ ഇത് കേട്ട് ഒരുപോലെ അമ്പരന്നു. ഈ റിപ്പോര്‍ട്ട് ഗൌരവമായി തന്നെ എടുക്കാനാണ് ഹിനയുടെ ഭര്‍ത്താവും വ്യവസായിയുമായ ഫിറോസ് ഗുല്‍സറിന്റെ തീരുമാനം.

ഹിനയുടെയും ബിലാവലിന്റെ ഫോണ്‍കോളുകളുടെ വിശദാംശങ്ങള്‍ നല്‍കണം എന്നാവശ്യപ്പെട്ട് ഗുല്‍സര്‍ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിക്ക് അപേക്ഷ നല്‍കി. ഗുല്‍സറില്‍ നിന്ന് വിവാഹമോചനം നേടാന്‍ ഹിന നീക്കങ്ങള്‍ നടത്തുന്ന സാഹചര്യത്തിലാണ് ഇത്. ഈ ദമ്പതികള്‍ക്ക് രണ്ട് പെണ്‍‌മക്കളാണ്. കുട്ടികളെ അവരുടെ പിതാവിനൊപ്പം വിടാനാണ് ഹിനയുടെ നീക്കം.

തന്നെക്കാള്‍ 11 വയസ്സ് പ്രായക്കൂടുതലുള്ള ഹിനയോട് ബിലാവലിന് പ്രണയം ആണെന്നും ഇരുവരും ഒന്നിക്കാന്‍ ആഗ്രഹിക്കുന്നു എന്നുമാണ് ടാബ്ലോയിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഒരുമിച്ച ശേഷം പാകിസ്ഥാന്‍ വിട്ട് സ്വിറ്റ്സര്‍ലാന്‍ഡില്‍ ചേക്കേറാന്‍ ആണ് ഇവര്‍ ആഗ്രഹിക്കുന്നത്. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ ഹിനയെ ബിലാവല്‍ സ്വീകരിക്കുന്നതിനോട് സര്‍ദാരിക്ക് ഒട്ടും യോജിപ്പില്ല. അത്തരം ഒരു തീരുമാനം ബിലാവലിന്റെ രാഷ്ട്രീയഭാവിയില്‍ തന്നെ കരിനിഴല്‍ വീഴ്ത്തുമെന്നും, പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് തന്നെ ഇത് ദോഷം ചെയ്യും എന്നുമാണ് സര്‍ദാരിയുടെ നിരീക്ഷണം.

ബിലാവല്‍-ഹിന സമാഗമം നടക്കുന്നത് സര്‍ദാരിയുടെ വസതിയില്‍ വച്ചാണത്രേ. കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ സര്‍ദാരി തന്നെ ഇവരെ കണ്ടിട്ടുണ്ടെന്നും ടാബ്ലോയിഡ് പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :