പെണ്‍കുട്ടിക്ക് ചാട്ടവാറടി: മൂന്ന് വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍

ഇസ്ലാമബാദ്| WEBDUNIA|
PRO
PRO
പെണ്‍കുട്ടിയ ചാട്ടവാറിന് ക്രൂരമായി മര്‍ദ്ദിച്ച പ്രതിയെ മൂന്ന് വര്‍ഷത്തിന് ശേഷം പൊലീസ് പിടികൂടി. താലിബാന്‍കാരനായ പ്രതി ഫസല്‍ ഹാദിയേയാണ് സ്വാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ 2009 ഏപ്രിലില്‍ ചാനലുകള്‍ പുറത്തുവിട്ടതോടെയാണ് സംഭവം പുറംലോകം അറിയിന്നത്. ഇതേത്തുടര്‍ന്ന് പ്രതി ഒളിവിലായിരുന്നു.

ചാട്ടവാര്‍കൊണ്ടുള്ള ക്രൂര മര്‍ദ്ദനത്തില്‍ പെണ്‍കുട്ടി വാവിട്ട് നിലവിളിക്കുന്നതും ഇത് വകവയ്ക്കാതെ പ്രതി മര്‍ദ്ദനം തുടരുന്നതും ദൃശ്യത്തില്‍ ഉണ്ടായിരുന്നു. ഇത് പാക്കിസ്ഥാനിലും ലോകത്തിലും ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. 30 തവണയാണ് പ്രതി പെണ്‍കുട്ടിയെ മര്‍ദ്ദിച്ചത്.

ശരിയത്ത്‌ കോടതിവിധി പ്രകാരമാണ്‌ പെണ്‍കുട്ടിയെ ശിക്ഷിച്ചതെന്നാണ്‌ പ്രതിയുടെ വാദം. സൈര പൊലീസിനു മുമ്പാകെ ഹാജരായി പ്രതിയെ തിരിച്ചറിഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :