അന്തര്‍വാഹിനി ഉള്‍പ്പെടെ ഇറാനിലെ 17 കപ്പലുകള്‍ തകര്‍ത്തു, ഏകദേശം 2,000 ലക്ഷ്യങ്ങള്‍ ആക്രമിച്ചു: യുഎസ് സൈന്യം

ബങ്കർ ബസ്റ്റർ ബോംബ്,അമേരിക്കയുടെ ബങ്കർ ബസ്റ്റർ ബോംബുകൾ,ഇറാന്റെ ആണവ സൈറ്റുകൾ തകർക്കുമോ,ബങ്കർ ബസ്റ്റർ ശേഷി,ഇറാൻ അമേരിക്ക യുദ്ധ ഭീഷണി,Bunker Buster bomb,US bunker buster capabilities,Iran nuclear site bombing,Deep penetration bombs
Bunker Buster Bombs
സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 4 മാര്‍ച്ച് 2026 (12:19 IST)
ഓപ്പറേഷന്‍ എപ്പിക് ഫ്യൂറിയുടെ തുടക്കം മുതല്‍ ഏകദേശം 2,000 ലക്ഷ്യങ്ങള്‍ ആക്രമിച്ചതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ഇറാനെതിരായ ആക്രമണത്തില്‍ ഒരു അന്തര്‍വാഹിനി ഉള്‍പ്പെടെ 17 ഇറാനിയന്‍ നാവിക കപ്പലുകളും മുങ്ങിയതായി യുഎസ് സൈന്യം അറിയിച്ചു.

ഈ ഓപ്പറേഷനില്‍ ഞങ്ങള്‍ ഉള്‍പ്പെട്ടിട്ട് 100 മണിക്കൂറില്‍ താഴെ മാത്രമേ ആയിട്ടുള്ളൂ. 2,000-ത്തിലധികം യുദ്ധോപകരണങ്ങള്‍ ഉപയോഗിച്ച് ഏകദേശം 2,000 ലക്ഷ്യങ്ങള്‍ ഞങ്ങള്‍ ആക്രമിച്ചു. ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ ഞങ്ങള്‍ നശിപ്പിക്കുകയും നൂറുകണക്കിന് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകള്‍, ലോഞ്ചറുകള്‍, ഡ്രോണുകള്‍ എന്നിവ നശിപ്പിക്കുകയും ചെയ്തു- യുണൈറ്റഡ് സ്റ്റേറ്റ്‌സ് സെന്‍ട്രല്‍ കമാന്‍ഡിന്റെ കമാന്‍ഡര്‍ അഡ്മിറല്‍ ബ്രാഡ് കൂപ്പര്‍ പറഞ്ഞു.

ഇറാനിയന്‍ ഭരണകൂടം വര്‍ഷങ്ങളായി അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തെ ഉപദ്രവിച്ചുവരികയാണെന്ന് കൂപ്പര്‍ പ്രസ്താവിച്ചു. ഇന്ന്, അറേബ്യന്‍ ഗള്‍ഫ്, ഹോര്‍മുസ് കടലിടുക്ക്, ഒമാന്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ ഒരു ഇറാനിയന്‍ കപ്പലും പ്രവര്‍ത്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 50,000-ത്തിലധികം യുഎസ് സൈനികരും 200-ലധികം യുദ്ധവിമാനങ്ങളും ദൗത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ആക്രമണങ്ങള്‍ 24/7 തുടരുകയാണെന്നും കൂപ്പര്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :