അനുബന്ധ വാര്‍ത്തകള്‍
- 7 യുദ്ധങ്ങൾ ഞാൻ അവസാനിപ്പിച്ചു, ഇന്ത്യ- പാകിസ്ഥാൻ സംഘർഷം അവസാനിപ്പിച്ചു, നൊബേലിന് അർഹനെന്ന് ആവർത്തിച്ച് ട്രംപ്
- ഗാസയില്‍ കനത്ത ആക്രമണം അഴിച്ചുവിട്ട് ഇസ്രയേല്‍; കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 75 കടന്നു
- Israel vs Gaza: ഗാസ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇസ്രയേല്‍ സൈന്യം; ബോംബ് ആക്രമണം തുടരുന്നു
- ന്യൂയോര്‍ക്കില്‍ കാലുകുത്തിയാല്‍ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മേയര്‍ സ്ഥാനാര്‍ത്ഥി മംദാനി
- ഖത്തർ ആക്രമണം: ഇസ്രായേലിനെതിരെ അറബ് രാഷ്ട്രങ്ങൾ ഒറ്റക്കെട്ട്, എല്ലാവർക്കും എതിരായ ആക്രമണമായി കാണണമെന്ന് ഇറാഖ്
പലസ്തീൻ എന്ന രാജ്യം ഉണ്ടാകാൻ പോകുന്നില്ല, ഭീകരതയ്ക്കുള്ള സമ്മാനമാണിത്, ബ്രിട്ടൺ അടക്കമുള്ള രാജ്യങ്ങളെ വെല്ലുവിളിച്ച് നെതന്യാഹു
പലസ്തീന് രാഷ്ട്രപദവി നല്കിയ രാഷ്ട്രങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹു. പലസ്തീനെ രാജ്യമായി അംഗീകരിച്ച യുകെ, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ ഭീകരതയെ പ്രോത്സാഹിപ്പിക്കയാണെന്നാണ് നെതന്യാഹു പറഞ്ഞത്. സ്വതന്ത്ര പലസ്തീന് രാജ്യം ഒരിക്കലും യാഥാര്‍ഥ്യമാകില്ലെന്നും നെതന്യാഹു പറഞ്ഞു.
നിങ്ങള്‍ ഈ നടപടിയിലൂടെ ഭീകരവാദത്തിന് വലിയ സമ്മാനം നല്‍കുകയാണ്. ജോര്‍ദാന്‍ നദിയുടെ പടിഞ്ഞാറ് ഭാഗത്ത് പലസ്തീനെന്ന രാജ്യം ഉണ്ടാകില്ല. ഒരു ഭീകര രാഷ്ട്രത്തെ അടിച്ചേല്‍പ്പിക്കാനുള്ള പുതിയ ശ്രമത്തിന് യുഎസില്‍ നിന്നും തിരിച്ചെത്തിയ ശേഷം മറുപടി നല്‍കും. നെതന്യാഹു പ്രസ്താവനയില്‍ പറഞ്ഞു. ബ്രിട്ടണ്, കാനഡ, ഓസ്ട്രേലിയ, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളാണ് ഇന്നലെ പലസ്തീനെ അംഗീകരിച്ച് പ്രഖ്യാപനം നടത്തിയത്.
ഇന്ന് യുഎന്‍ പൊതുസഭ വാര്‍ഷിക സമ്മേളനത്തില്‍ ഫ്രാന്‍സ്, ബെല്‍ജിയം, മാള്‍ട്ട തുടങ്ങിയ രാജ്യങ്ങളും പലസ്തീനെ രാജ്യമായി അംഗീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ ഗാസയിലെ ഇസ്രായേല്‍ ആക്രമണത്തില്‍ മരണസംഖ്യ 65,283 ആയി. ഇന്നലെ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ 46 പലസ്തീനികളാണ് കൊല്ലപ്പെട്ടത്.