അനുബന്ധ വാര്‍ത്തകള്‍
- ശ്രീലങ്കയിൽ നിന്നെത്തിയ തമിഴ് വംശജരെ അംഗീകരിക്കണമെന്ന് തീവ്ര തമിഴ് സംഘടനകൾ
- സിൽവർ ലൈൻ ഉപേക്ഷിച്ചില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് ശ്രീലങ്കയുടെ വിധി: കെ സുരേന്ദ്രൻ
- സാമ്പത്തിക പ്രതിസന്ധി: വിശന്ന് വലഞ്ഞ് ശ്രീലങ്കയില്‍ നിന്നും അഭയാര്‍ത്ഥികള്‍ ഇന്ത്യയിലേക്ക്
- രാമേശ്വരത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ 16 മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കന്‍ തീരസംരക്ഷണ സേനയുടെ പിടിയിലായി
- വൈദ്യുതിയില്ല, ഇന്ധനക്ഷാമം, പട്ടിണി: പലായനത്തിനൊരുങ്ങി ശ്രീലങ്കൻ ജനത
ഡീസൽ ക്ഷാമം:ദിവസം 10 മണിക്കൂർ പവർകട്ട്, മരുന്നിനും ക്ഷാമം, ശ്രീലങ്കൻ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നു
ഊർജ പ്രതിസന്ധി രൂക്ഷമായതോടെ പത്ത് മണിക്കൂർ പവർകട്ടിലേക്ക് ശ്രീലങ്ക. ബുധനാഴ്ച മുതലാണ് രാജ്യത്ത് പത്തുമണിക്കൂര്‍ പവര്‍കട്ട് നടപ്പിലാക്കുന്നത്. ഇന്ധനക്ഷാമം, ജനറേറ്ററുകളുടെ ലഭ്യതക്കുറവ് എന്നിവ മൂലം ഇത്തരമൊരു നിയന്ത്രണത്തിലേക്ക് പോകാൻ നിർബന്ധിതരായെന്ന് സിലോണ്‍ വൈദ്യുതി ബോര്‍ഡ് അറിയിച്ചു.
ജലവൈദ്യുത നിലയങ്ങളില്‍ വൈദ്യുതി ഉത്പാദനം കുറഞ്ഞതും ആവശ്യത്തിന് ഡീസല്‍ ഇല്ലാത്തതിനാല്‍ താപവൈദ്യുത നിലയങ്ങളുടെ പ്രവർത്തനത്തിൽ തടസ്സം നേരിടുന്നതുമാണ് പ്രതിസന്ധിക്ക് കാരണം. രാജ്യം വലിയ രീതിയിലുള്ള ഡീസൽ ക്ഷാമമാണ് നേരിടുന്നത്. മാര്‍ച്ച് 30, 31 തീയതികളില്‍ ഡീസല്‍ നിറയ്ക്കുന്ന കേന്ദ്രങ്ങളില്‍ ജനങ്ങൾ വരിനിൽക്കരുതെന്നാണ് സർക്കാർ നിർദേശം.
മരുന്ന് ക്ഷാമം രൂക്ഷമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഇന്ത്യ ലങ്കയ്ക്ക് അടിയന്തിര സഹായം നൽകിയിരുന്നു.