പട്ടികളുമായി വേട്ടയ്ക്ക് പോയി; ഗർഭിണിയെ നായ്ക്കൂട്ടം കടിച്ചുകൊന്നു

പട്ടികൾ കഴുത്തിൽ ആഴത്തിലേൽപ്പിച്ച മുറിവാണ് മരണകാരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

തുമ്പി ഏബ്രഹാം| Last Modified ബുധന്‍, 20 നവം‌ബര്‍ 2019 (14:07 IST)
നായ്ക്കളുമായി വനത്തിൽ വേട്ടയ്ക്കിറങ്ങിയ ഗർഭിണിയായ സ്ത്രീയെ പട്ടികൾ കടിച്ചുകൊന്നു. വടക്കൻ ഫ്രാൻസിലാണ് സംഭവം. ശനിയാഴ്ചയാണ് 29കാരിയുടെ മൃതദേഹം വനത്തിൽ കണ്ടെത്തിയത്. പാരീസിന് വടക്ക് കിഴക്ക് 90 കിലോമീറ്റർ അകലെയുള്ള വില്ലേഴ്സ്-കോട്ടറെസ്റ്റ് നഗരത്തിനടുത്തുള്ള വനത്തിലാണ് അതിദാരുണമായ സംഭവം നടന്നത്.

പട്ടികൾ കഴുത്തിൽ ആഴത്തിലേൽപ്പിച്ച മുറിവാണ് മരണകാരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. യുവതിയെ ആക്രമിച്ച പട്ടികൾ ഏതാണെന്നു കണ്ടെത്താൻ 93 നായ്ക്കളിൽ പരിശോധന നടത്തി. ഇതിൽ യുവതിയുടെ അഞ്ച് നായ്ക്കളും ഉണ്ടായിരുന്നു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

നായ്ക്കൾ മാനുകളെ വേട്ടയാടുകയായിരുന്നുവെന്ന് പ്രദേശിക പത്രം റിപ്പോർട്ട് ചെയ്തു. അക്രമകാരികളായ നായ്ക്കളെത്തിയപ്പോൾ യുവതി തന്റെ ഭർത്താവിനെ വിളിച്ചിരുന്നു. അദ്ദേഹമാണ് യുവതിയുടെ മൃതദേഹം പിന്നീട് കണ്ടെത്തിയത്. അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :