ഭീകരത വളര്‍ത്തി പുലിവാല് പിടിച്ചു; മദ്രാസകള്‍ പിടിച്ചെടുത്തു, ഓഫീസുകള്‍ പൂട്ടി - നീക്കം ശക്തമാക്കി പാകിസ്ഥാന്‍!

 pakistan , banned groups , pulwama attack , പാകിസ്ഥാന്‍ , ഇന്ത്യ , പാകിസ്ഥാന്‍ , മസൂദ് അസ്ഹര്‍
ഇസ്ലാമാബാദ്| Last Modified വ്യാഴം, 7 മാര്‍ച്ച് 2019 (16:52 IST)
ഇന്ത്യയെ ഞെട്ടിച്ച പുൽവാമ സംഭവത്തോടെയുണ്ടായ ആഗോളതലത്തില്‍ നിന്ന് നേരിട്ട
സമ്മർദ്ദമകറ്റാന്‍ ഭീകരസ്വഭാവമുള്ള സംഘടനകള്‍ക്കെതിരെ നടപടി ശക്തമാക്കി പാകിസ്ഥാന്‍.

നിരോധിത സംഘടനകള്‍ക്കെതിരെ നടപടി ആരംഭിച്ച സര്‍ക്കാര്‍ 182 മദ്രസകളുടെ നിയന്ത്രണം ഏറ്റെടുത്തു. നിരോധിത സംഘടനകളിലെ 121പേര്‍ കസ്‌റ്റഡിയിലായെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു.

മറ്റ് സംഘടനകളില്‍ നിന്നും 34 സ്‌കൂളുകളും കോളജുകളും 163 ഡിസ്‌പെന്‍‌സറികള്‍‍, 184 ആംബുലന്‍സുകള്‍, അഞ്ച് ആശുപത്രികള്‍, നിരോധിത സംഘടനകളുടെ എട്ട് ഓഫീസുകള്‍ എന്നിവയും ഏറ്റെടുത്ത കൂട്ടത്തില്‍ ഉള്‍പ്പെടുമെന്ന്
സര്‍ക്കാര്‍ വ്യക്തമാക്കി.

ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിന്റെ സഹോദരനുൾപ്പെടെ 44 ഭീകരരെ കഴിഞ്ഞ ദിവസം പാകിസ്ഥാൻ കരുതൽ തടങ്കലിലാക്കിയിരുന്നു. മസൂദിന്റെ ഇളയ സഹോദരനും ജയ്‌ഷെ കമാന്‍ഡറുമായ അബ്ദുള്‍ റൗഫ് അസ്ഗറാണ് പാക് പൊലീസിന്റെ നിയന്ത്രണത്തില്‍ കഴിയുന്നത്.

നിരോധിക്കപ്പെട്ട സംഘടനകൾക്കെതിരായ നടപടികൾക്കു വേഗം കൂട്ടുന്നതിന്റെ ഭാഗമായാണ് കരുതൽ നടപടിയെന്ന് പാക് ആഭ്യന്തരമന്ത്രി ഷഹരാര്‍ അഫ്രീദി വ്യക്തമാക്കിയിരുന്നു.. പാകിസ്ഥാനിലെ ദേശീയ സുരക്ഷാ കമ്മിറ്റി (എൻഎസ്‌സി)യുടെ നിർദ്ദേശ പ്രകാരമാണ് നടപടി.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :