അവര്‍ അടുത്തുണ്ട്; ബംഗ്ലാദേശിൽ പൂജാരിയെ കഴുത്തറുത്തു കൊന്നത് ഐഎസ്

പൂജാരിയെ ക്ഷേത്രവളപ്പിൽ കഴുത്തറുത്തു കൊന്നു , ഭീകരർ , ഇസ്‍ലാമിക് സ്റ്റേറ്റ്
ധാക്ക| jibin| Last Modified തിങ്കള്‍, 22 ഫെബ്രുവരി 2016 (10:48 IST)
ബംഗ്ലാദേശിൽ പൂജാരിയെ ക്ഷേത്രവളപ്പിൽ കഴുത്തറുത്തു കൊന്നതിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഇസ്‍ലാമിക് സ്റ്റേറ്റ് (ഐഎസ്) ഏറ്റെടുത്തു. സോഷ്യൽ മാധ്യമങ്ങളിലൂടെയാണ് ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടുള്ള പ്രസ്താവന പുറത്തിറക്കിയത്. വടക്കൻ പഞ്ചഗഢ് ജില്ലയിലെ ക്ഷേത്രത്തിലെ അൻപതുകാരനായ ജോഗേശ്വർ റോയ് എന്ന പൂജാരിയാണ് കൊല്ലപ്പെട്ടത്.


ക്ഷേത്രത്തിന് നേരെ ആരോ കല്ലെറിയുന്നതിന്റെ ശബ്ദം കേട്ട് പുറത്തിറങ്ങിയ പൂജാരിയെ ആക്രമികൾ വെട്ടിവീഴ്‌ത്തുകയായിരുന്നു. മോട്ടോർ ബൈക്കിലെത്തിയ മൂന്നുപേരാണ് അക്രമം നടത്തിയത്. തടയാനെത്തിയ രണ്ടു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്‌തു. തുടര്‍ന്ന് വെടിയുതിർത്തും നാടൻ ബോംബെറിഞ്ഞും ഭീകരാന്തരീക്ഷം സ്രഷ്‌ടിക്കുകയുമായിരുന്നു.

അതേസമയം, ആക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ആക്രമണം നടത്താനുള്ള കാരണവും വ്യക്തമായിട്ടില്ലെന്ന് പൊലീസ് ഉദ്യാഗസ്ഥനായ ഗിയാസുദ്ദീൻ അഹമ്മദ് പറഞ്ഞു. എത്രയും പെട്ടെന്ന് ആക്രമികളെ അന്വേഷിച്ച് കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :