റിയോ ഡെ ജനീറോ|
സജിത്ത്|
Last Modified വ്യാഴം, 1 സെപ്‌റ്റംബര്‍ 2016 (07:13 IST)
ബജറ്റുമായി ബന്ധപ്പെട്ട ക്രമക്കേടുകളെ തുടര്‍ന്ന് ബ്രസീല്‍ പ്രസിഡന്‍റ് ദില്‍മ റൂസഫിനെ സെനറ്റ് പുറത്താക്കി. ഒൻപതു മാസത്തോളം നീണ്ട ഇംപീച്മെന്റ് നടപടികൾക്കൊടുവിൽ ഇരുപതിനെതിരെ 61 വോട്ടുകൾക്കാണ് ഇടതുപക്ഷ ആഭിമുഖ്യമുള്ള വനിതാ പ്രസിഡന്റ് ദിൽമയെ (68) പുറത്താക്കാൻ സെനറ്റ് നിശ്ചയിച്ചത്.
മധ്യ-വലതുപക്ഷ പാര്‍ട്ടിയായ പിഎംഡിബി പാര്‍ട്ടി നേതാവ് മൈക്കിള്‍ ടെമെര്‍ ദില്‍മയ്ക്ക് പകരക്കാരനായി ചുമതലയേല്‍ക്കും. 2019 ജനുവരി ഒന്ന് വരെ ടെമറിന് തുടരാം. ദിൽമയ്ക്കു പൊതുപ്രവർത്തനത്തിൽ നിന്ന് എട്ടു വർഷത്തേക്കു വിലക്കേർപ്പെടുത്തുന്നതു സംബന്ധിച്ച തീരുമാനമെടുക്കാൻ വരും ദിവസം സെനറ്റിൽ വീണ്ടും വോട്ടെടുപ്പു നടക്കും.