ജീവിതം കൊണ്ടു പൊരുതിയ പഴശ്ശിരാജ

WEBDUNIA|

ഇതിനെ എതിര്‍ത്ത നാട്ടുരാജാവായ പഴശ്ശി രാജാവിനെതിരെ ഈസ്റ്റ് ഇന്ത്യാ കമ്പനിക്കാര്‍ കടുത്ത നടപടികളാണെടുത്തത്. കോട്ടയം താലൂക്കില്‍നിന്നു നികുതി പിരിക്കാനുള്ള പഴശ്ശി രാജാവിന്‍റെ അവകാശം വകവെക്കാതെ ആ പ്രദേശം അദ്ദേഹത്തിന്‍റെ അമ്മാവനു പാട്ടത്തിനു കൊടുത്തു.

അതോടെ പഴശ്ശിയുടെ നേതൃത്വത്തില്‍ ജനങ്ങള്‍ കലാപം തുടങ്ങി. പഴശ്ശിയെ വകവരുത്താന്‍ ബ്രിട്ടീഷ് സേനയും ശ്രമം തുടങ്ങി. ഇതിനായി വെല്ലസ്ളി തലശ്ശേരി സബ് കളക്ടറായിരുന്ന തോമസ് ആര്‍വേ ബാബറെയായിരുന്നു ചുമതലപ്പെടുത്തിയത്.

പഴശ്ശിയടക്കമുള്ള 12 പേരെ പിടിച്ചുകൊടുക്കാന്‍ സഹായിക്കുന്നവര്‍ക്ക് ബ്രിട്ടീഷ്സേന പാരിതോഷികം പ്രഖ്യാപിച്ചു.. പഴശ്ശി മരിച്ചപ്പോള്‍ സബ് കളക്ടര്‍ ബാബര്‍ക്ക് ബ്രിട്ടീഷ് സര്‍ക്കാറിന്‍റെ അഭിനന്ദനപത്രവും 2500 പഗോഡയും ലഭിച്ചു

പഴശ്ശിയെ പിടികൂടാന്‍ നാട്ടുകാര്‍ സഹായിച്ചതായും സൂചനകളുണ്ട്. കതിരൂര്‍ സൂര്യനാരായണക്ഷേത്രം ബാബറുടെ സഹായത്തോടെ പുതുക്കിപ്പണിതതായി ശിലാഫലകത്തില്‍ പറയുന്നു.

മലബാറില്‍ വടക്കന്‍ വയനാടിനോടു ചേര്‍ന്നു കിടക്കുന്ന പുരളിമലയുടെ അടിവാരത്തിലുള്ള മൂഴക്കുന്നിലായിരുന്നു പഴശ്ശിരാജയുടെ കുടുംബവും ബന്ധുക്കളും താമസിച്ചിരുന്നത്. തലശ്ശേരിക്കടുത്തുള്ള കോട്ടയം പഴശ്ശിയാണ് കേരളവര്‍മ പഴശ്ശിരാജയുടെ ജന്മസ്ഥലം.

കേരള ചരിത്രത്തിലെ സുവര്‍ണ ലിപികളില്‍ പഴശ്ശിയുടെ ജീവിതംഎക്കാലവും തെളിഞ്ഞു നില്‍ക്കും. അതുകൊണ്ടാണല്ലോ മരിച്ച് രണ്ട് നൂറ്റാണ്ട് പിന്നിടുമ്പോഴും അദ്ദേഹത്തെ നമ്മള്‍ ഓര്‍ക്കുന്നത്




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :