രാമായണ പാരായണം- പതിനാറാം ദിവസം

WEBDUNIA|

“അഹമഖിലജഗദധിപനമ ഗുരുശാസനാ-
ലാശു സീതാന്വേഷണത്തിന്നു പോകുന്നു
അവളെ നിശിചരപുരിയില്‍ വിരവിനൊടു ചെന്നുക-
ണ്ടദ്യ വാ ശ്വോ വാ വരുന്നതുമുണ്ടു ഞാന്‍
ജനക നരപതിദുഹിതൃ ചരിതമഖിലം ദ്രുതം
ചെന്നു രഘുപതിയോടറിയിച്ചു ഞാന്‍
തവവദന കുഹരമതിലപഗത ഭയാകുലം
താല്പര്യമുള്‍ക്കൊണ്ടു വന്നു പുക്കീടുവന്‍
അനൃതമകതളിരിലൊരു പൊഴുതുമറിവീലഹ-
മാശു മാര്‍ഗ്ഗം ദേഹി ദേവീ നമോസ്തുതേ”
തദനു കപികുലവരനൊടവളുമുര ചെയ്തിതു
“ദാഹവും ക്ഷുത്തും പൊറുക്കരുതേതുമേ”
“മനസി തവ സുദൃഢമിതി യദി സപദി സാദരം
വാ പിളര്‍ന്നീടെ”ന്നു മാരുതി ചൊല്ലിനാന്‍
അതിവിപുലമുടലുമൊരു യോജനായാമമാ-
യാശുഗ നന്ദനന്‍ നിന്നതു കണ്ടവള്‍
അതിലധികതര വദന വിവരമൊടനാകുല-
മത്ഭുതമായഞ്ചു യോജനാവിസ്തൃതം
പവനതനയനുമതിനു ഝടിതി ദശയോജന
പരിമിതി കലര്‍ന്നു കാണായോരനന്തരം
നിജമനസി ഗുരുകുതുകമൊടു സുരസയും തദാ
നിന്നാളിരുപതു യോജനവായുവുമായ്
മുഖകുഹരമതിവിപുലമിതി കരുതി മാരുതി
മുപ്പതുയോജനവണമായ് മേവിനാന്‍
അലമലമിത്യമമലനരുതു ജയമാര്‍ക്കുമെ-
ന്നന്‍പതുയോജന വാ പിളര്‍ന്നീടിനാള്‍
അതുപൊഴുതു പവനസുതനതി കൃശശരീരനാ-
യംഗുഷ്ഠതുല്യനായുള്‍പ്പുക്കരുളിനാന്‍
തദനുലഘുതരമവനുമുരുതരതപോ ബലാല്‍
തത്ര പുറത്തു പുറപ്പെട്ടു ചൊല്ലിനാന്‍:



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :