രാമായണ പാരായണം- പതിനാറാം ദിവസം

WEBDUNIA|

മാര്‍ഗ്ഗവിഘ്ന

പതഗപതിരിവ പവനസുതനഥ വിഹായസാ
ഭാനുബിംബാഭയാ പോകും ദശാന്തരേ
അമരസമുദയമനിലതനയ ബലവേഗങ്ങ-
ളാലോക്യ ചൊന്നാര്‍ പരീക്ഷണാര്‍ത്ഥം തദാ
സുരസയൊടു പവനസുഖഗതി മുടക്കുവാന്‍
തൂര്‍ണ്ണം നടന്നിതു നാഗജനനിയും
ത്വരിതമനിലജ മതിബലങ്ങളറിഞ്ഞതി-
സൂക്ഷ്മദൃശ്യാ വരികെന്നതു കേട്ടവള്‍
ഗഗനപഥി പവനസുത ജവഗതി മുടക്കുവാന്‍
ഗര്‍വ്വേണ ചെന്നു തത്സന്നിധൌ മേവിനാള്‍
കഠിനതരമലറിയവളവനൊടുര ചെയ്തിതു
“കണ്ടീലയോ ഭവാനനെന്നെക്കപിവര!
ഭയരഹിതമിതുവഴി നടക്കുന്നവര്‍കളെ
ഭക്ഷിപ്പതിന്നുമാം കല്‍പ്പിച്ചതീശ്വരന്‍
വിധിവിഹിതമശനമിതു നൂനമദ്യ ത്വയാ
വീരാ! വിശപ്പെനിക്കേറ്റമുണ്ടോര്‍ക്ക നീ
മമവദന കുഹരമതില്‍ വിരവിനൊടു പൂക നീ
മറ്റൊന്നുമോര്‍ത്തു കാലം കളയാകെടോ!”
സരസമിതി രഭസതരമതനു സുരസാഗിരം
സാഹസാല്‍ കേട്ടനിലാത്മജന്‍ ചൊല്ലിനാന്‍:



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :