ഹജ്ജ് കര്‍മ്മങ്ങള്‍

WEBDUNIA|
അറഫയുടെ പ്രത്യേകത

സ്വര്‍ഗ്ഗത്തില്‍ നിന്ന് പുറത്താക്കിയ ആദവും ഹവ്വയും വേര്‍പെട്ടു പോയി. പരസ്പരം കാണാതെ അവര്‍ അലഞ്ഞു നടന്നു. ദൈവാനുഗ്രഹത്താല്‍ അവര്‍ അറഫയില്‍ കണ്ടു മുട്ടി.

ഈ സംഭവത്തിന്‍റെ സ്മരിച്ച് ആദമിന്‍റെയും ഹവ്വയുടെയും പിന്‍മുറക്കാര്‍ ദൈവത്തിനു നന്ദി പ്രകാശിപ്പിക്കാനായി അവനിലേക്ക് തിരിയുന്നു. വീഴ്ചകള്‍ക്ക് മാപ്പ് തേടുന്നു. ഭാവി ശുഭകരമാക്കിത്തരണമെന്ന് പ്രാര്‍ത്ഥിക്കുന്നു.

"ക'അബ പ്രദക്ഷിണത്തിന്‍റെ തത്വം

ദൈവത്തേ പൂര്‍ണ്ണ മനസ്സോടെ താന്‍ അനുസരിക്കുന്നുവെന്ന് തെളിയിക്കുന്ന മഹത്തായ കര്‍മ്മമാണ് "കഅബ' പ്രദക്ഷിണം. ആദരവോടും പരിപൂര്‍ണ്ണ വിനയത്തോടെയുമാണ് "കഅബ' പ്രദക്ഷിണം നിര്‍വഹിക്കേണ്ടത്.

ഹാജറും സംസമും

"സഫയു'ടെയും "മാര്‍വ'യുടെയും ഇടയ്ക്ക് ഏഴു തവണ ഓടുകയന്നതാണ് മറ്റൊരു ആചാരം. അബ്രാഹം തന്‍റെ ഭാര്യയായ ഹാജറിനെയും മുലകുടിപ്രായത്തിലുള്ള ഇസ്മായിലിനെയും വിജനമായ മക്കയില്‍ ഉപേക്ഷിച്ച് പോയി.

ഹാജറിന്‍റെ പക്കലുമുണ്ടായിരുന്ന ദാഹജലം പെട്ടെന്ന് തീര്‍ന്നു. ദാഹിച്ച് പിടയുന്ന കുഞ്ഞിന് ഇത്തിരി വെള്ളം കിട്ടുമോ എന്നന്വേഷിച്ച് ഹാജര്‍ അങ്ങോട്ടുമിങ്ങോട്ടും ഓടി. ആ അമ്മയുടെ വേദന കണ്ട് ഉള്ളലിഞ്ഞ് പരമകാരുണികന്‍റെ കൃപ ഒരുറവയായി പൊട്ടിയൊഴുകി.

അതാണ് "സംസം' . ഹാജറിന്‍റെ പ്രവൃത്തി തീര്‍ത്ഥാടകന്‍ അതേപടി ആവര്‍ത്തിക്കുകയാണ്. മാതൃസ്നേഹത്തിന് ആദരാജ്ഞലികളും ദൈവകാരുണ്യത്തിന് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു കൊണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :