ഹജ്ജും ഇഹ്‌റാം കെട്ടലും

ഇസഹാഖ് മുഹമ്മദ്

WEBDUNIA|
ഇഹ്റാം നിയ്യത്ത്‌

കുളിച്ചു വൃത്തിയായി ഇഹ്‌റാമിന്‍റെ വസ്ത്രമെല്ലാമണിഞ്ഞതിന്‌ ശേഷം താന്‍ ഉദ്ദേശിക്കുന്ന കര്‍മ്മം ഹജ്ജോ ഉംറയോ ഏതാണെങ്കില്‍ അതില്‍ പ്രവേശിക്കുന്നു‍ എന്ന്‌ മനസ്സില്‍ കരുതണം.

നബി പറയുന്നു‍: നിയ്യത്തുകള്‍ക്കനുസരിച്ച്‌ മാത്രമാണ്‌ കര്‍മ്മങ്ങള്‍. ഓരോ മനുഷ്യനും താനുദ്ദേശിച്ചതിനു മാത്രമേ അവകാശമുള്ളു. മനസ്സുകൊണ്ടു കരുതുന്നത്‌ ഇവിടെ നാവു കൊണ്ടു ഉരുവിടുകയും വേണം.

ഉംറയാണുദ്ദേശമെങ്കില്‍, അല്ലാഹുവേ, ഉംറ നിര്‍വഹിച്ച്‌ കൊണ്ട്‌ നിന്‍റെ വിളിക്ക്‌ ഞാനിതാ ഉത്തരം ചെയ്തിരിക്കുന്നു‍. ഇനി ഹജ്ജാണുദ്ദേശമെങ്കില്‍, അല്ലാഹുവേ, ഹജ്ജ്‌ നിര്‍വ്വഹിച്ചുകൊണ്ട്‌ നിന്‍റെ വിളിക്ക്‌ ഞാനിതാ ഉത്തരം നല്‍കിയിരിക്കുന്നു.

യാത്ര തിരിക്കുന്ന വാഹനത്തില്‍ കയറിയിരുന്നതിനു‌ ശേഷം അങ്ങനെ ഉരുവിടുന്നതാണ്‌ ഏറ്റവും ശ്രേഷ്ഠമായിട്ടു‍ള്ളത്‌. നിയ്യത്ത്‌ ഉരുവിടുത്‌ ഇഹ്‌റാമില്‍ മാത്രമല്ലാതെ മറ്റൊരവസരത്തിലും സുന്നത്തല്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :