അനുബന്ധ വാര്‍ത്തകള്‍
- ഫൈനലിൽ ആരാണ് എതിരാളി എന്നത് വിഷയമല്ല: കലാശപ്പോരിന് മുൻപ് അഡ്രിയാൻ ലൂണ
- കപ്പടിക്കാന്‍ കേരളത്തിന്റെ മഞ്ഞപ്പട; ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍ എത്തുന്നത് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം
- രാജസ്ഥാന്റെ കരുത്ത് കൂട്ടാൻ ലങ്കൻ തന്ത്രങ്ങൾ: ലസിത് മലിംഗയെ ബൗളിങ് കോച്ചായി നിയമിച്ചു
- ഐഎസ്എല്ലിൽ ജംഷഡ്പൂരിന്റെ അപരാജിത കുതിപ്പിന് തടയിട്ട് ബ്ലാസ്റ്റേഴ്‌സ്, ആദ്യ പാദ സെമിയിൽ വിജയം ഒരൊറ്റ ഗോളിൽ
- ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം കൊമ്പന്മാർ സെമിയിൽ
റിസ്‌ക് എടുക്കാൻ ആഗ്രഹിച്ചില്ല: സഹലിനെ സെമിയിൽ കളിപ്പിക്കാത്തതിനെ പറ്റി വുകമാനോവിച്ച്
ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാംപാദ സെമിയിൽ സഹൽ അബ്‌ദുൾ സമദിനെ ഇറക്കാത്തതിൽ വിശദീകരണവുമായി ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമാനോവിച്ച്. പരിശീലനത്തിനിടെ താരത്തിന്റെ മസിലുകളിൽ ചെറിയ ബുദ്ധിമുട്ട് അനുഭവപ്പെട്ടെന്നും അതിനാൽ റിസ്‌ക് എടുക്കേണ്ട എന്ന് കരുതിയാണ് കളത്തിൽ ഇറക്കാതിരുന്നതെന്നും വുകമാനോവിച്ച് പറഞ്ഞു.
ഇന്നലെ പരിശീലനത്തിനിടയിലാണ് അത് സംഭവിച്ചത്. മസിലുകളില്‍ ചെറിയ ബുദ്ധിമുട്ട് അദ്ദേഹത്തിനനുഭവപ്പെട്ടു. ഞങ്ങള്‍ റിസ്‌ക് എടുക്കാന്‍ ആഗ്രഹിച്ചില്ല. ഇത്തരം സാഹചര്യങ്ങളിൽ റിസ്‌ക് എടുക്കുന്നത് ചിലപ്പോൾ കാര്യങ്ങളെ വഷളാക്കും.ഇന്ന് അദ്ദേഹത്തിന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതിനാല്‍, പരിചരിക്കേണ്ടതിനാല്‍ അദ്ദേഹത്തെ ഒഴിവാക്കി നിര്‍ത്തണമായിരുന്നു. വുകമാനോവിച്ച് പറഞ്ഞു.
കൊവിഡിന് ശേഷം ഞങ്ങള്‍ക്ക് കഠിനമായ നിമിഷങ്ങളുണ്ടായിരുന്നു. ഞങ്ങള്‍ അവയെ മറികടക്കേണ്ടിയിരുന്നു. അത് ഞങ്ങളെക്കൊണ്ട് സാധിച്ചു.ഇപ്പോൾ ടൂർണമെന്റിന്റെ അവസാനം വരെ ഞങ്ങൾക്ക് കളിക്കാനാവും എന്നതിൽ ഞാൻ അഭിമാനിക്കുന്നു.നമുക്ക് നല്ലതിനായി പ്രതീക്ഷിക്കാം. വുകമനോവിച്ച് പറഞ്ഞു.