അനുബന്ധ വാര്‍ത്തകള്‍
- തുടക്കക്കാരെ ആവശ്യമുണ്ട് ഇന്‍ഫോസിസ് ചിലവ് കുറക്കുന്നു!!
- വാത്സല്യത്തിലെ മമ്മൂട്ടിയെ അനുകരിച്ച് എത്ര പേര് കൃഷിക്കാരായി? സിനിമ കാരണം സമൂഹം സ്ത്രീവിരുദ്ധമാകുന്നത് എങ്ങനെ? - വൈറലായി ലക്ഷ്മി പ്രിയയുടെ ചോദ്യം
- മമ്മൂട്ടി പ്രതിഫലമായി വാങ്ങിയത് 10 ലക്ഷം രൂപ മാത്രം, പടം കോടികള്‍ വാരി !
- മമ്മൂട്ടി മത്സരിക്കുന്നത് ഷാരുഖിനോടോ സല്‍മാനോടോ ഒന്നും അല്ല ലോകസിനിമയിലെ മഹാനടന്മാരോട്; ആശംസകളുമായി ഹരിഹരന്
- ‘റോയിച്ചൻ മരിച്ച ശേഷം ഞാൻ പിടിച്ചു നിൽക്കുന്നത് ജോലി ഉള്ളതു കൊണ്ടല്ലേ, പെൺകുട്ടികൾ പഠിച്ച് സ്വന്തം കാലിൽ നിൽക്കണം'; ജോളി നാട്ടുകാർക്ക് കരിയർ കൗൺസലർ
സിറ്റിയെ മുട്ടുകുത്തിച്ചു ആൻഫീൽഡിൽ വീണ്ടും ലിവർപൂൾ വസന്തം
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഫുട്ബോളിലെ കരുത്തരായ മാഞ്ചെസ്റ്റർ സിറ്റിയും ലിവർപൂളും തമ്മിൽ ആൻഫീൽഡിൽ ഏറ്റുമുട്ടിയ മത്സരത്തിൽ ലിവർപൂളിന് വമ്പൻ ജയം. നിലവിലെ ജേതാക്കളായ സിറ്റിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ലിവർപൂളിന്റെ ചെമ്പട തകർത്തുവിട്ടത്. ലിവർപൂളിനായി കളിയുടെ ആറാം മിനുട്ടിൽ തന്നെ ബോക്സിന് പുറത്തു നിന്നുള്ള സൂപ്പർ ഷോട്ടിലൂടെ ഫാബീഞ്ഞോ സിറ്റിയുടെ വലകുലുക്കി.
ആദ്യഗോളിന്റെ ആരവം അടങ്ങും മുൻപ് തന്നെ സൂപ്പർതാരം സലയുടെ രണ്ടാം ഗോൾ 13മത് മിനുട്ടിൽ പിറന്നു. ആദ്യപകുതിയിലെ രണ്ട് ഗോളുകളോട് കൂടി മത്സരം കൈപ്പിടിയിലൊതുക്കി എങ്കിലും ആദ്യ പകുതിയിൽ പിന്നീട് കാര്യമായി ഒന്നുംതന്നെ സംഭവിച്ചില്ല. രണ്ടാം പകുതിയിൽ 51മത്തെ മിനിറ്റില്‍ സാദിയോ മാനേ നേടിയ മൂന്നാം ഗോളോട് കൂടി ലിവർപൂൾ വിജയം ഉറപ്പിച്ചു. കളിയിലേക്ക് തിരികെ മടങ്ങാൻ ശ്രമിക്കുന്ന മാഞ്ചെസ്റ്റർ സിറ്റിക്ക് വേണ്ടി 78മത് മിനിറ്റില്‍ ബെര്‍ണാര്‍ഡോ സില്‍വയാണ് ആശ്വാസഗോൾ കണ്ടെത്തിയത്.
ഇതോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗിനായുള്ള കിരീടപ്പോരാട്ടത്തിൽ ലിവർപൂൾ വ്യക്തമായ മുൻതൂക്കം നിലനിർത്തി. രണ്ടാം സ്ഥാനത്തുള്ള ലെസ്റ്റർ സിറ്റിയേക്കാൾ 8 പൊയിന്റ് മുൻപിലാണ് ലിവർപൂൾ ഇപ്പോൾ. നിലവിലേ ചാമ്പ്യന്മാരായ സിറ്റി ലീഗിൽ നാലാമതാണ്.