രാജാ രവിവര്‍മ്മ കേരളത്തിന്‍റെ ലോകചിത്രകാരന്‍

ടി ശശിമോഹന്‍

WEBDUNIA|
കേരളത്തില്‍ മറ്റാരും കടന്നുവരാതിരുന്ന എണ്ണഛായാചിത്ര രചനയിലേക്ക് ആദ്യമായി കടന്നുവന്നത് രാജ-ാ രവിവര്‍മ്മയാണ്.

മലയാളിയാണെങ്കിലും മറാഠി സ്ത്രീകളായിരുന്നു രവിവര്‍മ്മയുടെ മോഡലുകളില്‍ അധികവും. ആളുകളുടെ മുഖചിത്രങ്ങള്‍ വരയ്ക്കുന്നതില്‍ രവിവര്‍മ്മ അസാമാന്യമായ പാടവം പ്രദര്‍ശിപ്പിച്ചിരുന്നു. ബറോഡയിലേയും മൈസൂരിലേയും മറ്റും രാജ-ാക്കന്മാര്‍ അദ്ദേഹത്തെ ക്ഷണിച്ചുവരുത്തിയതും ഇക്കാരണം കൊണ്ടായിരിക്കാം.

അമ്മയും മകനും, വീണവായിക്കുന്ന സുന്ദരിയും മുല്ലപ്പൂ ചൂടിയ മലയാളി പെണ്‍കൊടിയും എന്നീ പ്രശസ്ത സ്ത്രീ ചിത്രങ്ങളെക്കൂടാതെ തെരുവു ഗായകരുടെയും പാമ്പാട്ടിയുടെയും ഒക്കെ ചിത്രങ്ങളും രവിവര്‍മ്മയുടെ വകയായുണ്ട്. 1848 ല്‍ തിരുവനന്തപുരത്തിനടുത്തുള്ള കിളീമാനൂരിലെ കൊട്ടാരത്തിലാണ് രാജ-ാ രവിവര്‍മ്മയുടെ ജ-നനം.

രവി വര്‍മ്മയുടെ കലാവാസനയെ അമ്മാവനായ രാജ-രാജ-വര്‍മ്മ തിരിച്ചറിയുകയും ചിത്രകലയില്‍ പ്രാഥമിക വിദ്യാഭ്യാസം നല്‍കുകയും ചെയ്തു. പതിനാലാമത്തെ വയസ്സില്‍ തിരുവനന്തപുരം കൊട്ടാരത്തില്‍ താമസിച്ച് ചിത്രരചനാ പഠനം തുടരുന്നു.

ഇതേ വര്‍ഷങ്ങളില്‍ അദ്ദേഹം ചിത്രരചനയിലെ പുതിയ സാങ്കേതികതയും ചിത്രരചന എന്ന മാധ്യമവും കൂടുതല്‍ ആഴത്തില്‍ അറിയുവാനും പഠിക്കുവാനും കഴിഞ്ഞു. ശേഷിച്ച കാലങ്ങള്‍ മൈസൂറിലും ബറോഡയിലും ചിലവഴിച്ച് തന്‍റെ കഴിവിനെ വികസിപ്പിക്കാനും പുഷ്പിക്കുവാനുമുള്ള അവസരമായിരുന്നു.

ആധുനിക നിരൂപണം അദ്ദേഹത്തെ പ്രസിദ്ധനായ കലാകാരനാക്കി മാറ്റി. തരം താഴ്ത്തപ്പെട്ടിരുന്ന ചിത്രകലയില്‍ ഒരു വിശിഷ്ട ജന്മമായി മാറി. മിക്ക വീടുകളുടെയും ചുമരുകളില്‍ ഇദ്ദേഹത്തിന്‍റെ ഒരു ചിത്രമെങ്കിലും കാണാതിരിക്കില്ല.

ഇന്ത്യയുടെ പാരമ്പര്യ ചിത്രകലയുമായും തഞ്ചാവൂര്‍ സ്കൂളും പാശ്ഛാത്യ അക്കാഡമിക് റിയലിസത്തിലേക്കും സമകാലികമായും ബന്ധമുണ്ടായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :