എം.വി.ദേവന് 80

ടി ശശി മോഹന്

WEBDUNIA|
1946 ല്‍ സ്കൂളിലെ വിദ്യാഭ്യാസം കഴിഞ്ഞ ശേഷം പെയിന്‍റിംഗ് പഠിക്കാന്‍ ദേവന്‍ മദ്രാസിലേക്കു പോയി. ഡി.പി.റോയ് ചൌധുരി, കെ.സി.എസ്.പണിക്കര്‍ എന്നിവരുടെ കീഴില്‍ ചെന്നൈ ഗവണ്‍‌മെന്‍റ് സ്കൂള്‍ ഓഫ് ആര്‍ട്ട്‌സിലായിരുന്നു പഠനം. നാട്ടില്‍ തിരിച്ചുവന്ന് 1952 ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രവര്‍ത്തിച്ചു.

അതിലെ രേഖാ ചിത്രകാരനായി അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. അക്കാലത്ത് പ്രസിദ്ധമായ ഒട്ടേറെ നോവലുകള്‍ക്ക് ദേവന്‍റെ രേഖാചിത്രമാണ് ഉണ്ടായിരുന്നത്.

1961ല്‍ മാതൃഭൂമി വിട്ട് മദ്രാസിലെ സതേണ്‍ ലാംഗ്വേജ് ബുക്ക് ട്രസില്‍ പ്രവര്‍ത്തിച്ചു. 1968 വരെ മദ്രാസ് ലളിതകലാ അക്കാഡമിയിലും ന്യൂഡല്‍‌ഹി ലളിതകലാ അക്കാഡമിയിലും പ്രവര്‍ത്തിച്ചു. 1968 മുതല്‍ 72 വരെ
ഉദ്യോഗമണ്ഡല്‍ ഫാക്‍ടില്‍ കണ്‍സല്‍റ്റന്‍റായി ജോലി നോക്കി.

1974 മുതല്‍ 77 വരെ അദ്ദേഹം സംസ്ഥാന ലളിതകലാ അക്കാഡമിയുടെ അദ്ധ്യക്ഷനായിരുന്നു. ഇക്കാലത്താണ് പെരുന്തച്ചന്‍ എന്ന പേരില്‍ അദ്ദേഹം ഗൃഹനിര്‍മ്മാണ കണ്‍സല്‍റ്റന്‍സി സ്ഥാപനം തുടങ്ങുന്നത്. കൊച്ചിയിലെ കേരള കലാപീഠം, മാഹിയിലെ മലയാള കലാഗ്രാമം എന്നിവ ദേവനാണ് തുടങ്ങിയത്.

നവസാക്ഷി, ഗോപുരം, സമീക്ഷ, കേരള കവിത തുടങ്ങിയ സാഹിത്യ പ്രസിദ്ധീകരണങ്ങളുമായും അദ്ദേഹത്തിനു ബന്ധമുണ്ടായിരുന്നു.

2001 ലെ മലയാറ്റൂര്‍ ഫൈന്‍ ആര്‍ട്ട്‌സ് അവാര്‍ഡ്, 1985 ലെ കേരള ലളിതകലാ അക്കാഡമി ഫെല്ലോഷിപ്പ്, അക്കൊല്ലത്തെ തന്നെ ചെന്നൈ ലളിതകലാ അക്കാഡമി ഫെല്ലോഷിപ്പ്, 1992 ക്രിട്ടിക്സ് അവാര്‍ഡ്, 1994 ലെ എം.കെ.കെ അവാര്‍ഡ്, 1999 ലെ വയലാര്‍ അവാര്‍ഡ് എന്നിവ ദേവനെ തേടിയെത്തി.

കലാദര്‍പ്പണത്തിന്‍റെ എഡിറ്ററായും മലയാള കലാഗ്രാമത്തിന്‍റെ എഡിറ്ററായും പ്രവര്‍ത്തിക്കുന്നു. ശ്രീദേവിയാണ് ഭാര്യ, ജമീല ഏകമകളും. ആലുവയിലെ ചൂര്‍ണ്ണിയിലാണ് താമസം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :