ലോക്പാല്‍ - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

PRO
അഭിനയത്തിന്‍റെ കാര്യത്തില്‍ മോഹന്‍ലാല്‍ ഈ സിനിമയിലും തന്‍റെ നിലവാരത്തില്‍ നിന്ന് താഴെപ്പോയില്ല. എന്നാല്‍ ഫാന്‍സി ഡ്രസ് കോപ്രായങ്ങള്‍, മുഖത്തുകെട്ടിവച്ച താടിയും തലപ്പാവുമെല്ലാം അദ്ദേഹത്തിലെ നടന് ആയാസമുണ്ടാക്കി എന്നേ പറയാനാകൂ. അത്രയൊന്നും പോകേണ്ടതില്ല, അദ്ദേഹത്തേപ്പോലെ അസാമാന്യ പ്രതിഭയുള്ള നടന് വെല്ലുവിളിയുയര്‍ത്തുന്ന ഒരു കഥാപാത്രമേയല്ല നന്ദഗോപാല്‍. പിന്നെ കൊമേഴ്സ്യല്‍ വിജയത്തിനായുള്ള കോം‌പ്രമൈസ് സമവാക്യങ്ങള്‍ക്കിടയില്‍ മഹാനടന്‍‌മാരുടെ തലകുടുങ്ങുന്നത് മലയാളത്തില്‍ പതിവുകാഴ്ചയാണല്ലോ.

ലോക്പാല്‍ എന്ന സിനിമയുടെ വലിയ സന്തോഷം സായികുമാറും ഷമ്മി തിലകനും മനോജ് കെ ജയനുമാണ്. സായിയും ഷമ്മിയും തങ്ങളുടെ തൃശൂര്‍ - തിരുവനന്തപുരം സ്ലാങ് പ്രയോഗത്തിലൂടെ പ്രേക്ഷകരെ കൈയിലെടുത്തിരിക്കുന്നു. മാത്രമല്ല, ഭാഷാശൈലിയുടെ വ്യതിയാനത്തിലൂടെ ഉണര്‍ത്തുന്ന കേവല കൌതുകം(അത് കമ്മത്തില്‍ കണ്ട് വെറുത്തതാണ്) എന്നതിലുപരി ഈ രണ്ട് താരങ്ങളും ഗംഭീരമായി ആ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നുനല്‍കി. എടുത്തുപറയേണ്ട മറ്റൊരു താരം സത്യാന്വേഷി എന്ന കഥാപാത്രത്തെ ഉജ്ജ്വലമാക്കിയ ടി ജി രവിയാണ്.

രണ്ട് മണിക്കൂര്‍ 20 മിനിറ്റ് ആണ് ഈ സിനിമയുടെ ദൈര്‍ഘ്യം. അതില്‍ ഒട്ടുമുക്കാല്‍ ഭാഗത്തും പ്രേക്ഷകരുടെ ക്ഷമയുടെ നേര്‍ക്ക് നെല്ലിപ്പലക വച്ചുനീട്ടുന്നത് കാവ്യാ മാധവനാണ്. ഡോക്ടര്‍ ഗീത എന്ന കഥാപാത്രത്തെയാണ് കാവ്യ അവതരിപ്പിക്കുന്നത്. പൈങ്കിളി ഡയലോഗുകള്‍ പറഞ്ഞ് നായകന്‍റെ പിന്നാലെ ചുറ്റുന്ന നായികാ സങ്കല്‍പ്പം ഈ ന്യൂ ജനറേഷന്‍ കാലത്ത് പരിഹാസച്ചിരിയുണര്‍ത്തുന്ന കാര്യമാണ്. ലോക്‍പാലിനെ ഇത്രയും വലിയ കാഴ്ചാദുരന്തമാക്കി മാറ്റുന്നതില്‍ എസ് എന്‍ സ്വാമിയുടെ ഭാഗത്തുനിന്നുണ്ടായ ഏറ്റവും വലിയ സംഭാവന ഡോക്ടര്‍ ഗീത എന്ന കഥാപാത്രസൃഷ്ടിയാണ്. അതോടെ കാവ്യാമാധവന്‍റെ കരിയറിലെ ഏറ്റവും മോശം കഥാപാത്രത്തെ സൃഷ്ടിച്ചു എന്ന ക്രെഡിറ്റും സ്വാമിക്ക് സ്വന്തമായി(കിലുക്കം കിലുകിലുക്കം എന്ന സിനിമയിലെ കഥാപാത്രത്തെ മറക്കുന്നില്ല കേട്ടോ).

വേറൊരു നായിക മീരാ നന്ദന്‍ അവതരിപ്പിക്കുന്ന ജെയ്ന്‍ ആണ്. എന്തിനാണാവോ അങ്ങനെയൊരു കക്ഷി? ഒരു സ്കൂട്ടിയില്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കാമെന്നല്ലാതെ വല്ല ധര്‍മ്മവും ആ കഥാപാത്രത്തിനുണ്ടോ എന്നറിയാന്‍ ഭൂതക്കണ്ണാടിയുടെ സഹായം വേണ്ടിവരും.

WEBDUNIA|
അടുത്ത പേജില്‍ - ഇതോ സ്വാമി സംവിധാനം ചെയ്യാന്‍ കാത്തുവച്ച കഥ?!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :