ആരാകും ‘കഹാനി’ ഗര്‍ഭിണി? അനുഷ്കയോ നയന്‍‌താരയോ?

WEBDUNIA|
PRO
നയന്‍‌താര സിനിമയില്‍ നിന്ന് ഇപ്പോള്‍ അവധിയിലാണ്. പ്രഭുദേവയുമായുള്ള ബന്ധവും തുടര്‍ന്നുണ്ടായ സംഭവങ്ങളും കാരണം ഈ വലിയ താരത്തിന് സിനിമാലോകത്തുനിന്ന് വിട്ടുനില്‍ക്കേണ്ടിവന്നു. തെലുങ്കില്‍ സീതാദേവിയായി അഭിനയിച്ചതിന് ശേഷം പിന്നീട് ഒരു ചിത്രത്തിലും കരാറൊപ്പിട്ടില്ല.

എന്നാല്‍, പ്രഭുദേവയുമായുള്ള ബന്ധം തകര്‍ന്നതിന് ശേഷം ഇപ്പോള്‍ തുടര്‍ച്ചയായി നാല് സിനിമകളില്‍ അഭിനയിക്കാന്‍ നയന്‍സ് കരാറായിരിക്കുകയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം മടങ്ങിവന്നപ്പോഴും തമിഴിലും തെലുങ്കിലും ഏറ്റവും താരമൂല്യമുള്ള നായിക നയന്‍‌സ് തന്നെ.

ഷെട്ടി എന്ന താരസുന്ദരിയാണ് നയന്‍‌താരയ്ക്ക് വെല്ലുവിളിയുയര്‍ത്തുന്ന ഒരേയൊരു എതിരാളി. ഇനി വരാന്‍ പോകുന്നത് ഇവര്‍ തമ്മിലുള്ള മത്സരമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിന്‍റെ തുടക്കം കുറിച്ചുകഴിഞ്ഞു.

ഹിന്ദിയില്‍ വിദ്യാബാലന്‍ തകര്‍ത്തഭിനയിച്ച ‘കഹാനി’ എന്ന സിനിമ തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് റീമേക്ക് ചെയ്യുകയാണ്. ലിംഗുസാമി, ചക്രി തൊലേത്തി എന്നിവരിലൊരാള്‍ ചിത്രം സംവിധാനം ചെയ്യും. കഹാനിയിലെ ഗര്‍ഭിണിയായ നായികയെ ആര് അവതരിപ്പിക്കും എന്നതാണ് ഇപ്പോള്‍ കോളിവുഡിലെയും ടോളിവുഡിലെയും ചര്‍ച്ചാവിഷയം.

നയന്‍‌താരയെയും അനുഷ്കാ ഷെട്ടിയെയുമാണ് നിര്‍മ്മാതാക്കള്‍ പരിഗണിക്കുന്നത്. ഇവരില്‍ ഒരാള്‍ സമ്മതം മൂളിയാലുടന്‍ ചിത്രത്തിന്‍റെ ജോലികള്‍ ആരംഭിക്കും. എന്നാല്‍ രണ്ട് നായികമാരും ഇതുവരെ മനസുതുറന്നിട്ടില്ല. കഹാനിയിലെ നായികാവേഷം വിദ്യാബാലന് ബോളിവുഡില്‍ ഉണ്ടാക്കിയ താരമൂല്യം ചെറുതല്ല. ഈ ചിത്രത്തോടെ നായികമാര്‍ക്കിടയിലെ ‘ഖാന്‍’ ആയിരിക്കുകയാണ് വിദ്യ.

എന്തായാലും ഭര്‍ത്താവിനെ അന്വേഷിച്ച് അലയുന്ന ഗര്‍ഭിണിയെ അവതരിപ്പിക്കാന്‍ ധൈര്യപൂര്‍വം തയ്യാറായി വരുന്നത് ആരെന്ന് കാത്തിരിക്കുകയാണ് തമിഴ്, തെലുങ്ക് സിനിമാലോകം.

വാല്‍ക്കഷണം: പത്തുകോടിയില്‍ താഴെ മുതല്‍ മുടക്കി നിര്‍മ്മിച്ച കഹാനി നൂറുകോടി രൂപയിലധികം ലാഭം നേടി ചരിത്രം സൃഷ്ടിച്ച സിനിമയാണ്. സുജോയ് ഘോഷ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്‍റെ തിരക്കഥ രചിച്ചത് ഒരു മലയാളിയാണ് - സുരേഷ് നായര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :