മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് ബലാത്സംഗത്തേക്കാള്‍ ക്രൂരം: ഹന്‍സിക

ചെന്നൈ| Last Modified വ്യാഴം, 5 മാര്‍ച്ച് 2015 (18:46 IST)
സൂപ്പര്‍ താരങ്ങളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ വാട്ട്സാപ്പില്‍ പ്രചരിക്കുന്നത് ഇപ്പോള്‍ പതിവ് സംഭവമായിരിക്കുകയാണ്. തെന്നിന്ത്യന്‍ സൂപ്പര്‍ താരം ഹന്‍സിക മോട്വാനിയും ഇത്തരം വീഡിയോകളുടെ ഒരു ഇരയാണ്. ഇതിനെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ് ഹന്‍സിക. ഇത്തരം വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നത് ബലാത്സംഗം ചെയ്യുന്നതിനേക്കാള്‍ ക്രൂരമാണെന്നാണ് ഹന്‍സിക വിശേഷിപ്പിച്ചത്.

ഇത് വളരെ വേദനിപ്പിക്കുന്നതാണ്. എല്ലാവരും കരുതുന്നതുപോലെ ആഡംബരത്തിലല്ല ഞങ്ങള്‍
ജീവിക്കുന്നത്. 365 ദിവസവും വിശ്രമമില്ലാതെ ആളുകളെ എന്റര്‍റ്റൈന്‍ ചെയ്യാന്‍ പരിശ്രമിക്കുന്നവരാണ് ഞങ്ങള്‍. ഞങ്ങളെ അപമാനിക്കാന്‍ ആളുകള്‍ക്കെങ്ങനെ കഴിയുന്നു. ഇത് ബലാത്സംഗത്തേക്കാള്‍ ക്രൂരമാണ്. ഇങ്ങനെ ഞങ്ങളെ ദ്രോഹിക്കുന്നവരെ ദൈവം ശിക്ഷിക്കും- ഹന്‍സിക പറയുന്നു.

അശ്ലീല വീഡിയോയെപ്പറ്റി പരാതി നല്‍കുന്നില്ലേ എന്ന് ചോദിച്ചപ്പോള്‍ ഒറ്റ നോട്ടത്തില്‍ തന്നെ വീഡിയോ ഫേക്കാണ് എന്ന് മനസിലാകുമെന്നും. ഇതിനെതിരെ താന്‍ എന്തിന് പരാതി നല്‍കണമെന്നും ഇതിന് താന്‍ പ്രാധാന്യം നല്‍കുന്നില്ലെന്നുമാണ് ഹന്‍സിക പ്രതികരിച്ചത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് https://play.google.com/store/apps/details?id=com.webdunia.app&hl=en ചെയ്യുക. ഫേസ്ബുക്കിലും https://www.facebook.com/pages/Webdunia-Malayalam/189868854377429?ref=hl ട്വിറ്ററിലും https://twitter.com/Webdunia_Mal പിന്തുടരുക.










ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :