പ്രമുഖനടിയെ ആക്രമിച്ച കേസ്, വിവാഹമോചനം, പുനഃർവിവാഹം; എല്ലാ വിവാദങ്ങൾക്കും മറുപടിയുമായി ദിലീപ്

വിവാഹമോചന ഹർജിയിൽ പ്രമുഖർ ഒരുപാട് പേരുണ്ട്, ഇവരുടെ യഥാര്‍ത്ഥ മുഖം പുറത്തുവരാതിരിക്കാനാണ് രഹസ്യമാക്കിയത്: തുറന്നടിച്ച് ദീലിപ്

aparna shaji| Last Modified ചൊവ്വ, 11 ഏപ്രില്‍ 2017 (09:28 IST)
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. കാവ്യയെ ചേർത്തുകൊണ്ട് ഉണ്ടാക്കിയ ഗോസിപ്പുകളാണ് ദിലീപ് എന്ന നടനെ ഏറ്റവും അധികം തളർത്തിയിരുന്നതെന്ന് പറയാം. ഗോസിപ്പുകളിൽ നിറഞ്ഞ് നിൽക്കുന്നതിനിടയിൽ വിവാഹമോചനം. സിനിമയിലേക്ക് ആദ്യഭാര്യ മഞ്ജുവിന്റെ പിന്നീടുള്ള തിരിച്ചുവരവ്. കാവ്യയുമായുള്ള രണ്ടാം വിവാഹം. പ്രമുഖ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവം. അങ്ങനെ വീണ്ടും വിവാദങ്ങളിലേക്ക് വലിച്ചെറിയപ്പെടുകയായിരുന്നു ദിലീപ് എന്ന നടനും മനുഷ്യനും.

നായകനായി സിനിമകളിൽ അഭിനയിച്ചപ്പോഴൊക്കെ ജീവിതത്തിൽ പല സന്ദർഭങ്ങളിലും ഒരു വില്ലൻ പരിവേഷം ദിലീപ് ലഭിച്ചു. വിവാദങ്ങൾ ഓരോന്ന് ഉണ്ടാകുമ്പോഴും സത്യമതല്ല എന്ന് മാത്രം ദിലീപ് പറഞ്ഞു. ഇപ്പോഴിതാ, താനുമായി ബന്ധപ്പെട്ടിറങ്ങിയ ഒട്ടേറെ വിവാദ വിഷയങ്ങളെക്കുറിച്ച് മനോരമ ഓൺലൈനിന്റെ പുതിയ വിഡിയോ അഭിമുഖ പരിപാടിയായ മറുപുറത്തിൽ ദിലീപ് സംസാരിക്കുന്നു.

ഏകദേശം അഞ്ചുവർഷത്തിന് മുമ്പു വരെ വളരെ സന്തോഷകരമായ ജീവിതമായിരുന്നു എന്റേത്. 2013 ജൂൺ അഞ്ചാം തിയതി കോടതിയിൽ സമർപ്പിച്ച വിവാഹമോചന ഹർജി, അതെന്റെ കുടുംബചരിത്രമായിരുന്നു. അത് ഹർജി മാത്രമല്ല അതിൽ പ്രതികളുണ്ട് സാക്ഷികളുണ്ട്, നൂറുശതമാനം വിശ്വസിക്കുന്ന തെളിവുകളുണ്ട്. പ്രമുഖർ ഒരുപാട് പേരുണ്ട്. സമൂഹത്തിൽ നല്ല പേരുള്ള ഇക്കൂട്ടരുടെ യഥാര്‍ത്ഥ മുഖം പുറത്തുവരാതിരിക്കാനും അവരുടെ ഇമേജിനെ ഞാൻ മാനിക്കുന്നതുകൊണ്ടുമാണ് വിവാഹമോചനത്തിന് രഹസ്യവിചാരണ വേണമെന്ന് ഞാൻ ആവശ്യപ്പെട്ടത്.

എന്നെ ഒരുപാട് പേർ ദ്രോഹിച്ചിട്ടുണ്ട്. ഞാൻ ആരേയും ദ്രോഹിക്കുന്നില്ല. ഞാൻ സഹായിച്ചവരാണ് എനിക്കിട്ട് ഏറ്റവും കൂടുതൽ പണി തന്നിട്ടുള്ളത്. എന്റെ മകളുടെ ഭാവി ഓർത്തുകൊണ്ട് മാത്രമാണ് എപ്പഴും ഞാൻ മൗനം പാലിക്കു‌ന്നത്. ആദ്യ ഭാര്യ നല്ലൊരു ജീവിതം നയിച്ച് അവരുടെ ജോലിയും കാര്യങ്ങളുമായി പോകുന്നുണ്ട്. ഞാൻ ആ വഴിക്കേ പോകുന്നില്ല. അത് കഴിഞ്ഞ വിഷയമാണ്. മറ്റുള്ള ആളുകൾ അവരെ തെറ്റിദ്ധരിപ്പിക്കുന്നുണ്ടെന്ന് പലവഴിക്ക് ഞാൻ അറിഞ്ഞു. അതൊന്നും എന്നെ ബാധിക്കാറില്ല. എന്റെ മകളുടെ പഠിപ്പ് , ഭാവി ഇതിനെക്കുറിച്ചൊക്കെയാണ് എന്റെ ഉത്കണ്ഠ. ദിലീപ് പറയുന്നു.

അല്ല എന്റെ ആദ്യവിവാഹം തകരാൻ കാരണമെന്ന് ദൈവത്തെ മുൻനിർത്തി ഞാൻ പറയുന്നു. കാവ്യയെ എനിക്കിഷ്ടമാണ്. പക്ഷേ, ഇഷ്ടമെന്ന് പറഞ്ഞാൽ അത് പ്രണയമല്ല. എന്റെ നല്ല സുഹൃത്തായിരുന്നു. കാവ്യയാണ് കാരണമെങ്കിൽ അത് വലിയൊരു ബോംബാണ്, പിന്നീട് ഞാൻ അതിൽ ടച്ച് ചെയ്യില്ല. അത് തീക്കളി ആണ്. കാവ്യയാണ് ഇതിന് കാരണമെന്ന് ജനങ്ങളുടെ മുന്നില്‍ ധരിപ്പിച്ച് വച്ചിരിക്കുകയാണ് ചിലർ. ഞാനും എന്റെ ആദ്യഭാര്യയും തമ്മിലുള്ള ബന്ധം വെറുമൊരു ഭാര്യാഭർതൃബന്ധം മാത്രമല്ലായിരുന്നു ശക്തമായ കൂട്ടുകെട്ട് ഉണ്ടായിരുന്നു ഞങ്ങൾക്കിടയിലെന്ന് ദിലീപ് പറയുന്നു.

ഞാനൊരു പെൺകുട്ടിയുടെ അച്ഛനാണ്. പന്ത്രണ്ട് മുതൽ പതിനാറ് വയസ്സുവരെ ഒരു പെൺകുട്ടിക്ക് ആരുടെ പിന്തുണ വേണമെന്ന് ഇവിടെയുള്ള സ്ത്രീകൾക്കറിയാം. എന്റെ സഹോദരിയാണ് അവളുടെ സമയം മാറ്റിവച്ച് വീട്ടിൽ വന്നുനിന്നത്. ബന്ധുക്കളും സുഹൃത്തുക്കളുമാണ് മറ്റൊരു വിവാഹത്തെക്കുറിച്ച് പറയുന്നത്. ഇത് ഞാൻ ആദ്യം ചർച്ച ചെയ്തത് എന്റെ മകളോടാണ്. കാവ്യയെ വിവാഹം കഴിക്കുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല. പ്രമുഖ നടിയെ ഉപദ്രവിച്ച കൂട്ടത്തിൽ ഞാനില്ല. അത് എനിയ്ക്ക് നേരെ നടന്ന ഗൂഡാലോചന തന്നെയാണ് ദിലീപ് വ്യക്തമാക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :