ശങ്കരപ്പിള്ളയ് ക്കു വയസ്സാകുന്നില്ല

അഞ്ജുരാജ്

WEBDUNIA|
നാടക പഠിതാക്കളെ ലക്ഷ്യം വച്ച് മലയാളത്തില്‍ സ് കൂള്‍ ഓഫ് ഡ്രാമ എന്ന സ്വപ്നത്തിന്‍റെ തുടക്കം കുറിച്ചതു ശങ്കരപ്പിള്ള ആയിരുന്നു..

കാലിക്കറ്റ് യൂണിവേഴ് സിറ്റിയുടെ കീഴില്‍ തുടങ്ങിയ സ്കൂള്‍ ഓഫ് ഡ്രാമയുടെ സ്ഥാപക ഡയറക് ടറായിരുന്ന ശങ്കരപ്പിള്ളയോട് ആ സ്ഥപനം അവസാന കാലത്ത് നീതി ചെയ്തില്ല.

സ്ഥാപനത്തില്‍ ഉണ്ടായ അസ്വാരസ്യം മൂലം ശങ്കരപ്പിള്ള സ്കൂള്‍ ഓഫ് ഡ്രാമ വിട്ടു.

1989 ജനുവരി ഒന്നിന് മരിക്കുമ്പോള്‍ കോട്ടയം ഗാന്ധി സര്‍വ്വകലാശാലയിലെ സ് കൂള്‍ ഓഫ് ലെറ്റേഴ്സിന്‍റെ സ്ഥാപക ഡയറക്ടറായിരുന്നു.

കേരള സംഗീത നാടക അക്കാദമിയുടെ ചെയര്‍മാനായും ശങ്കരപ്പിള്ള പ്രവര്‍ത്തിച്ചിട്ടുണ്ട്്.

ഗൗരവ പൂവ്വം നാടകത്തെ കാണുന്നവര്‍ക്ക് മലയാളത്തില്‍ എന്നും വഴികാട്ടിയായി ശങ്കരപ്പിള്ള നിലനില്ക്കുന്നു എന്നതാണ് ആജീവിതത്തിന്‍റെ പ്രസക്തി.

പുരസ്കാരങ്ങള്‍ ശങ്കരപ്പിള്ളയെ തേടിയെത്തിയിട്ടുണ്ട്.ശങ്കരപ്പിള്ളയുടെ ഓര്‍മ്മ എല്ലാകൊലവും കോട്ടയം മഹാത്മാഗാന്ധിസര്‍വ്വകലാശാലയിലെ സ്കൂള്‍ ഓഫ് ലെറ്റേഴ്സ് നാടകാവതരനത്തിലൂടെ നിലനിര്‍ത്തുന്നു..

അരങ്ങിനെ ഗാഡമായി പ്രണയിച്ച ശങ്കരപ്പിള്ളയ്ക്ക് ഓര്‍മ്മകളില്‍ വയസ്സാകുന്നില്ലെന്നു ഇന്നും നാടക സ്നേഹികള്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :