വൈക്കം സത്യഗ്രഹത്തിന് 84 വയസ്സ്

WEBDUNIA|
വൈക്കം ക്ഷേത്രത്തിന്‍റെ മതില്‍ക്കെട്ടിന് പുറത്തെ പൊതുനിരത്തിലൂടെ സവര്‍ണര്‍ക്കും ക്രിസ്ത്യാനികള്‍ക്കും മുഹമ്മദീയര്‍ക്കും അനുവദിച്ചിട്ടുള്ള വഴി നടക്കാനുള്ള അവകാശം അയിത്തജാതിക്കാര്‍ക്കും ലഭിക്കുന്നതിനുവേണ്ടിയായിരുന്നു സത്യഗ്രഹം.

സത്യഗ്രഹികള്‍ക്ക് അറസ്റ്റും മര്‍ദ്ദനവും നേരിടേണ്ടി വന്നു. സത്യഗ്രഹം 20 മാസം നീണ്ടുനിന്നു. 1925 ല്‍ മഹാത്മാഗാന്ധി വൈക്കം സന്ദര്‍ശിച്ചു. തിരുവനന്തപുരത്ത് റാണി സേതുപാര്‍വ്വതിഭായിയെ സന്ദര്‍ശിച്ച് ഗാന്ധിജി ചര്‍ച്ച നടത്തി.

ഇതിന്‍റെ ഫലമായി വൈക്കം ക്ഷേത്രത്തിന്‍റെ കിഴക്കേനട ഒഴികെയുള്ള നിരത്തുകള്‍ അവര്‍ണ്ണര്‍ക്കായി തുറന്നു കൊടുത്തു. ഇതിനെ തുടര്‍ന്ന് സത്യഗ്രഹമവസാനിച്ചു.1928 ല്‍ തിരുവിതാംകൂറിലെ എല്ലാ ക്ഷേത്രനിരത്തുകളും തുറന്നുകൊടുക്കാനും തീരുമാനമുണ്ടായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :