വീണ്ടുമൊരു പേള്‍ ഹാര്‍ബര്‍!

ബിനു സി തമ്പാന്‍

PROPRO
അമേരിക്കയെ ഞെട്ടിച്ച് കൊണ്ട് പേള്‍ ഹാര്‍ബറില്‍ 1941 ല്‍ സംഭവിച്ചതിന് സമാനമായ അവസ്ഥയാണ് അമേരിക്കന്‍ ഓഹരി വിപണിയുടെ തലസഥാനമായ വാള്‍സ്ട്രീറ്റില്‍ 2008 ഉണ്ടായിരിക്കുന്നതെന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ പറയുന്നത്. ഇതിനെ തുടര്‍ന്ന് തകര്‍ന്നു വീണ അമേരിക്കന്‍ സാമ്പത്തിക സ്ഥാപനങ്ങളെ ഏറ്റെടുക്കാന്‍ രാജ്യത്തിന് അകത്തും പുറത്തും നിരവധി നിരവധി സ്ഥാപനങ്ങളാണ് മുന്നോട്ട് വരുന്നത്.

ഇക്കൂട്ടത്തില്‍ തിക്കിതിരക്കുന്നവരുടെ കൂട്ടത്തില്‍ ജപ്പാനില്‍ നിന്നുള്ള പ്രമുഖ സാമ്പത്തിക സഥാപനങ്ങളുമുണ്ടെന്നത് ‘സാമ്പത്തിക പേള്‍ ഹാര്‍ബര്‍’ പ്രയോഗത്തിന് പുതിയ മാനങ്ങള്‍ നല്‍കിയിരിക്കുകയാണ്.

അമേരിക്കയക്ക് എതിരെ 1941ല്‍ ചെയ്തതിന് പ്രതിസന്ധി ഘട്ടത്തില്‍ രക്ഷാകരങ്ങള്‍ നീട്ടി പ്രതിവിധി ചെയ്യാനുള്ള ജപ്പാന്‍റെ ശ്രമം, ബോംബുകളില്ലാതെ വീണ്ടും അമേരിക്കയ്ക്ക് നേരെ ജപ്പാന്‍ നടത്തുന്ന കടന്നാക്രമണം തുടങ്ങി ഈ നീക്കങ്ങള്‍ക്ക് പലവിധ നിര്‍വചനങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്.

ഏതായാലും തകര്‍ന്ന അമേരിക്കന്‍ സാമ്പത്തിക സ്ഥാപനങ്ങള്‍ സ്വന്തമാക്കാനുള്ള ജാപ്പനീസ് സ്ഥാപനങ്ങളുടെ നീക്കം അനസ്യൂതം തുടരുകയാണ്. അമേരിക്കന്‍ സാമ്പത്തിക ഭീമനായ മോര്‍ഗന്‍ സ്റ്റാന്‍‌ലിയുടെ 20 ശതമാനം ഓഹരികള്‍ ജപ്പാനിലെ ഏറ്റവും വലിയ ബാങ്കായ മിത്സുബിഷി യു‌എഫ്ജെ ഏറ്റെടുത്ത് കഴിഞ്ഞു.

WEBDUNIA|
ജപ്പാനിലെ ഏറ്റവും വലിയ ബ്രോക്കറേജ് സ്ഥാപനമായ നോമുറാ ഹോള്‍ഡിങ്ങ്‌സ് പാപ്പരായ ലേമാന്‍ ബ്രദേഴ്സിന്‍റെ ഏഷ്യ, യൂറോപ്പ്, മദ്ധ്യേഷ്യ എന്നിവിടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനുള്ള ശ്രമത്തിലാണ്. മറ്റൊരു പ്രമുഖ ജാപ്പനീസ് ബാങ്കായ സുമിറ്റോമൊ മിറ്റ്സുയിയും അമേരിക്കന്‍ സ്ഥാപനങ്ങളുടെ ഏറ്റെടുക്കല്‍ സാധ്യതകള്‍ തേടുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :