രാഹുലോ മോഡിയോ ആരാണ് കേമന്‍?

PRO
നിര്‍ണായക തിരഞ്ഞെടുപ്പുകള്‍ക്കു മുന്നോടിയായി മുന്‍പ് നടത്തിയിട്ടുള്ള ചിന്തന്‍ ശിബിരങ്ങളില്‍ നിന്ന് വ്യത്യസ്‌തമായി ജയ്പൂരില്‍ ഇക്കുറിപകുതിയോളം പ്രതിനിധികള്‍ 45 വയസില്‍ താഴെയുളള യുവ നേതാക്കളാണ്. ആദ്യമായാണ് യുവനിരയ്‌ക്ക് ഇത്രയും പ്രാതിനിധ്യം ലഭിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി നേതൃത്വം പുതു തലമുറയിലേക്കു മാറുകയാണെന്ന സന്ദേശം കൂടിയാവും ശിബിരം നല്‍കുക.

എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രി ആവുന്നത് സ്വാഭാവിക സംഭവമാണെന്ന് കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്. എന്നാല്‍, വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി മന്‍‌മോഹന്‍ സിംഗ് തന്നെയായിരിക്കുമെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി മണവാളന്റെ കുതിരയേപ്പോലെയാണെന്ന് ബി ജെ പി നേതാവ് യശ്വന്ത് സിന്‍‌ഹ. “വിവാഹദിനത്തില്‍ മണവാളനെയും കൊണ്ടുവരുന്ന കുതിരയേപ്പോലെയാണ് രാഹുല്‍. നിന്ന് നില്‍പ്പില്‍ നിന്ന് അനങ്ങില്ല. തള്ള് കിട്ടിയിട്ടും മുന്നോട്ടു നിങ്ങാന്‍ ശ്രമിക്കുന്നില്ല. രാഹുലിനെക്കൊണ്ട് എന്തെങ്കിലും ചെയ്യിപ്പിക്കാന്‍ എത്രയോ അവസരങ്ങള്‍ ഒരുക്കി. എന്നാല്‍ ഇതുവരെ അദ്ദേഹം അതിന് തയ്യാറായിട്ടില്ല. രാഹുല്‍ ഇങ്ങനെ നില്‍ക്കുന്നതാണ് പ്രശ്നം”-യശ്വന്ത് സിന്‍‌ഹ ബോക്കാറോവില്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ വിദേശ സുഹൃത്തുക്കളെ സഹായിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ചില്ലറ വില്‍പ്പന മേഖലയില്‍ വിദേശ നിക്ഷേപം (എഫ്.ഡി.ഐ) അനുവദിക്കാന്‍ തീരുമാനിച്ചതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതി പറഞ്ഞു. സുഖവാസത്തിനു വേണ്ടിയാണ് രാഹുല്‍ ഗാന്ധി ഉത്തര്‍‌പ്രദേശില്‍ എത്തിയിരിക്കുന്നതെന്നും മായാവതി പറഞ്ഞു.

വിദേശികളെ പോലെയാണ് രാഹുലിന്റെ പ്രവൃത്തിയും ജീവിതശൈലിയും. വിദേശത്ത്‌ വളര്‍ന്ന്‌ അവിടെ നിന്ന്‌ വിദ്യാഭ്യാസം നേടിയ ആളാണ്‌ രാഹുല്‍. അദ്ദേഹത്തിന്റെ മന:സ്ഥിതിയും ഒരു വിദേശീയന്റേതാണ്‌. തന്റെ വിദേശ സുഹൃത്തുക്കളുമൊത്ത്‌ എപ്പോഴെല്ലാം യുപിയില്‍ രാഹുല്‍ വരുന്നുവോ, അപ്പോഴെല്ലാം അവര്‍ നേരംപോക്കിന്‌ വേണ്ടി മാത്രം പാവപ്പെട്ടവരുടെ കുടിലുകള്‍ സന്ദര്‍ശിക്കാറുണ്ട്‌. പാവപ്പെട്ടവനെ കളിയാക്കുന്നതിന്‌ തുല്യമാണിതെന്നും മായാവതി പറഞ്ഞു.

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവുന്നത് വളരെ സ്വാഭാവികമായ സംഭവം മാത്രമാണ്. രാഹുല്‍ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാവുമെന്നും കരുതുന്നു. രാജ്യത്തെ പ്രധാന നേതാക്കളില്‍ ഒരാളായ രാഹുല്‍ ഔചിത്യത്തിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന ഒരാളാണെന്നും ഖുര്‍ഷിദ് പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ കഴിവിനെക്കുറിച്ചു കോണ്‍ഗ്രസ് പാര്‍ട്ടിക്കു നല്ല ബോധ്യമുണ്ടെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ. പ്രധാനമന്ത്രി പദത്തിനു രാഹുല്‍ യോഗ്യനാണ്.

മുതിര്‍ന്ന നേതാക്കളും യുവ നേതാക്കളും രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കാന്‍ നിര്‍ദേശിക്കുന്നു. എന്നാല്‍ പ്രതിപക്ഷത്തിന്‍റെ പ്രധാനമന്ത്രിയാരെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ബിജെപിക്കു സാധിച്ചിട്ടില്ലെന്നു ഷിന്‍ഡെ പറഞ്ഞു.

ന്യൂഡല്‍ഹി| WEBDUNIA|
രാഹുല്‍ ഗാന്ധി മന്ത്രിസഭയില്‍ ചേരണമെന്നു താന്‍ ആഗ്രഹിച്ചിരുന്നതായി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്. എന്നാല്‍, സംഘടനയെ ശക്തിപ്പെടുത്തുകയാണ് തന്‍റെ ദൗത്യമെന്ന നിലപാടിലായിരുന്നു മന്ത്രിസഭാ പുനഃസംഘടനയ്ക്കുശേഷം പ്രധാനമന്ത്രി മാധ്യമങ്ങളോടു പറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :