മോഹന്‍ലാല്‍ ഒറ്റപ്പെടുന്നു? മോഹന്‍ലാലിനെതിരെ സാഹിത്യലോകം ഒന്നടങ്കം, സൂപ്പര്‍താരത്തെ കടന്നാക്രമിച്ച് എന്‍ എസ് മാധവനും, ‘മംഗലശ്ശേരി നീലകണ്ഠന്‍ രാജിവയ്ക്കുക’ !

മോഹന്‍ലാല്‍ ഒറ്റപ്പെടുന്നു?

Last Modified ബുധന്‍, 24 ഫെബ്രുവരി 2016 (15:16 IST)
ജെ എന്‍ യു വിഷയത്തില്‍ മോദി സര്‍ക്കാരിന് അനുകൂലമായി പ്രതികരിച്ച സൂപ്പര്‍താരം മോഹന്‍ലാലിനെതിരെ മലയാള സാഹിത്യലോകം ഒന്നടങ്കം രംഗത്തെത്തിയിരിക്കുകയാണ്. മോഹന്‍ലാലിനെ ആക്രമിച്ച് രംഗത്തെത്തിയ ബെന്യാമിന് പിന്നാലെ എന്‍ എസ് മാധവനും താരത്തിനെതിരെ ട്വിറ്ററിലൂടെ പ്രതികരിച്ച് രംഗത്തെത്തി.

‘മംഗലശ്ശേരി നീലകണ്ഠന്‍ രാജിവയ്ക്കുക’ എന്നാണ് മാധവന്‍റെ ഒരു ട്വീറ്റ്. മോഹന്‍ലാലിന്‍റെ ഫ്യൂഡല്‍ കഥാപാത്രത്തിന്‍റെ പേര് പരാമര്‍ശിച്ച് രാജിവയ്ക്കാന്‍ ആവശ്യപ്പെടുമ്പോള്‍, മോഹന്‍ലാലിന്‍റെ ബ്ലോഗെഴുത്ത് ഒരു ഫ്യൂഡല്‍ മനസ്ഥിതിയുള്ളയാളുടെ പ്രതികരണമാണെന്ന് പറയാതെ പറയുകയാണ് എന്‍ എസ് മാധവന്‍.

മറ്റൊരു ട്വീറ്റിലും മോഹന്‍ലാലിനെ ആക്രമിച്ച് എന്‍ എസ് മാധവന്‍ രംഗത്തെത്തിയിട്ടുണ്ട്. ‘ദിവസവും വൈകിട്ട് ഒരച്ഛന്‍ മകള്‍ക്ക് അയച്ച കത്തുകള്‍ വായിക്കാന്‍ സമ്മതിക്കാത്തത് ആരാ?’ എന്നാണ് ട്വീറ്റ്. മോഹന്‍ലാല്‍ മദ്യക്കുപ്പികളുമായിരിക്കുന്ന ചിത്രവും അനുബന്ധമായി മാധവന്‍ ചേര്‍ത്തിട്ടുണ്ട്.

മോഹന്‍ലാലിനെതിരെ കടന്നാക്രമണവുമായി ബെന്യാമിന്‍ രംഗത്തെത്തിയതും സാഹിത്യ - സിനിമാ ലോകത്ത് ചര്‍ച്ചാവിഷയമാണ്. ബെന്യാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം ഇതാ:

രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന പട്ടാളക്കാരോട് സ്നേഹവും ബഹുമാനവുമുണ്ട്. എന്നാല്‍ രാജ്യസ്നേഹമെന്നാല്‍ പട്ടാളത്തെ സ്നേഹിക്കല്‍ ആണെന്നു പറയുന്നതില്‍ ഒരു വലിയ അപകടമുണ്ട്. സുശക്തമായ ജനാധിപത്യ സം‍വിധാനത്തിന്റെ അടിയില്‍ അനുസരണയോടെ പ്രവര്‍ത്തിക്കേണ്ടുന്ന ഒരു വിഭാഗം മാത്രമാണത്. അല്ലാതെ പട്ടാളത്തിനെ താലോലിച്ചും പുകഴ്ത്തിയും അമിതമായ അധികാരം നല്കിയും പോന്നിട്ടുള്ള രാജ്യങ്ങള്‍ ഒക്കെ പിന്നെ വലിയ അപകടത്തിലാണ് ചെന്നു പെട്ടിട്ടുള്ളത്. അതറിയാന്‍ ഏറെ ദൂരെയൊന്നും പോകേണ്ടതില്ല. തൊട്ടയല്‍ രാജ്യത്തേക്ക് ഒന്ന് എത്തി നോക്കിയാല്‍ മതി.


എന്നാലും ബ്ലോഗെഴുതിയ ക്ഷീണത്തില്‍ വൈകിട്ട് ഒന്ന് കൂടുമ്പോള്‍ കൊറിച്ചിരിക്കാന്‍ ചില പേരുകള്‍ നല്കാം. ചരിത്രം തനിയെ ഓര്‍മ്മ വന്നോളും. ഹിറ്റ്‍ലര്‍, സദ്ദാം ഹുസൈന്‍, മുസോളിനി, ഈദി അമീന്‍, മാര്‍ഷല്‍ ടിറ്റോ, കേണല്‍ ഗദ്ദാഫി, റോണാള്‍ഡ് റീഗന്‍, ജോര്‍ജ്ജ് ബുഷ് 1, ജോര്‍ജ്ജ് ബുഷ് 2, സിയാവുള്‍ ഹഖ്, പര്‍വേശ് മുഷാറഫ്... എല്ലാവരും ഒന്നാന്തരം 'രാജ്യസ്നേഹികള്‍' ആയിരുന്നു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :